ഈ കുറിപ്പ് എഴുതാന്‍ പ്രേരണ ഇന്നസെന്റ് എംപി കഴിഞ്ഞവര്‍ഷം ഡിസംബര്‍ 21 ന് ലോകസഭയില്‍ ഉന്നയിച്ച സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും വന്‍തുക പല കാര്യങ്ങള്‍ക്കുമായി ഈടാക്കുന്നു എന്ന പരാമര്‍ശമാണ്. സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ജനങ്ങള്‍ക്കുവേണ്ടിയുളള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാറിന് താല്‍പ്പര്യമില്ല എന്നതു തന്നെ ഈ പരാമര്‍ശത്തിന് കാരണം.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാന്‍സറിനുള്ള മൂന്നാംതല ചികില്‍സാ കേന്ദ്രം തുടങ്ങാന്‍ കേരള ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.കെ.ഇലകോവന് 2014 ആഗസ്ത് 5 ന് നമ്പര്‍ 16822/ു1/2014/ഒ & എണഉ കേന്ദ്ര ആരോഗ്യവകുപ്പിലെ അണ്ടര്‍ സെക്രട്ടറി എം.കെ.ചൗധരിക്ക് കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായത്തിനായി കത്ത് അയച്ചിരുന്നു. അതിനുള്ള മറുപടിയില്‍ കേരള സര്‍ക്കാറിന്റെ വിഹിതം 25% ഉള്‍പ്പെടെ മൊത്തം ചെലവ് 44.50 കോടി രൂപയായി നിജപ്പെടുത്തിയിരുന്നു. അതില്‍ 13.50 കോടി രൂപ അല്ലെങ്കില്‍ മൊത്തം തുകയുടെ 30 % ത്തില്‍ കൂടാത്ത തുക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നീക്കി വെച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ആദ്യഗഡുവായ 25.03 കോടി രൂപ (കേന്ദ്ര സഹായത്തിന്റെ 75%) എശഹല ചീ ഠ 20015/15/2014 ഇഞ(എഠട81177) പ്രകാരം കേരള സര്‍ക്കാറിന് 2014 മെയ് മാസത്തില്‍ത്തന്നെ കൈമാറിയിട്ടുണ്ട്. കാന്‍സറിന്റെ മൂന്നാംതല ചികിത്സക്കാവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റും ആകെ ആവശ്യമുള്ള തുക 31 കോടി രൂപയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇപ്പോഴത്തെ കാന്‍സര്‍ വിഭാഗത്തിലോ അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൗകര്യമുണ്ടാക്കി ഈ ഉപകരണങ്ങളെല്ലാം സജ്ജീകരിച്ച് ചികിത്സ തുടങ്ങാവുന്നതാണ്. അങ്ങിനെയാണെങ്കില്‍ 2014 ല്‍ത്തന്നെ സാധാരണക്കാരായ കാന്‍സര്‍ രോഗികള്‍ക്ക് മൂന്നാംതല ചികിത്സ ലഭ്യമാക്കാമായിരുന്നു. ലക്ഷങ്ങളാണ് കോഴിക്കോട് തന്നെയുള്ള സ്വകാര്യ ആശുപത്രികള്‍ ഈ ചികിത്സക്ക് വാങ്ങുന്നത്.
എന്നാല്‍ കേരള മുഖ്യമന്ത്രി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടിരിക്കുകയാണ്. കെട്ടിടം പൂര്‍ത്തിയായി ഉപകരണങ്ങള്‍ വാങ്ങിച്ച്, സജ്ജീകരിച്ച് മൂന്നാംതല കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിയും. സര്‍ക്കാര്‍ ആശുപത്രികളുടെ വിശ്വാസ്യത തന്നെയാണ് സര്‍ക്കാര്‍ നശിപ്പിക്കുന്നത്.
അതുകൊണ്ട് സാധാരണക്കാരായ കാന്‍സര്‍ രോഗികള്‍ക്ക് ഈ മൂന്നാംതല ചികിത്സാ സൗകര്യം ഇപ്പോഴുള്ള സ്ഥലസൗകര്യം ഉപയോഗിച്ച് എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കണമെന്ന് കേരള സര്‍ക്കാറിനോട് അപേക്ഷിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ നിന്ന് മാത്രമാണല്ലോ നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവന ലഭിക്കുന്നത്. അതുകൊണ്ടു തന്നെയല്ലേ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെയും ആശുപത്രികളെയും നശിപ്പിക്കുന്നത്. ഇതാണ് കേരള സര്‍ക്കാറിന്റെ പൊതുജനാരോഗ്യനയം.
എ.കെ.നാരായണന്-കാവിന്ചാല്
പ്രതികരിക്കാൻ ഇവിടെ എഴുതുക: