ചക്കരക്കല്ല്: വേങ്ങാട് പഞ്ചായത്തിലെ പാതിരിയാട് വെച്ച് ബിജെപി പ്രവര്ത്തകന് വിനീഷിനെ വധിക്കാന്‍ ശ്രമിച്ച സിപിഎം ക്രിമിനലുകളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സിപിഎം സ്ഥിരം ക്രിമിനലുകളായ ഷിബിന്‍, രാജേഷ്, മിഥുന്, ജിപിന്‍ തുടങ്ങിയ പ്രതികള്‍ കെഎല്‍ 58 എന്‍ 3224 നമ്പര്‍ കാറിലെത്തി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിനീഷിനെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതിന്റെ ഫലമായി അക്രമിസംഘം വീണ്ടും ഈ മേഖലയില്‍ അക്രമത്തിന് കോപ്പു കൂട്ടുകയാണ്. സിപിഎം ക്രിമിനല്‍ സംഘം സഞ്ചരിച്ച വാഹനത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടും സിപിഎം പാദസേവകരായ കൂത്തുപറമ്പ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ നീതി നടപ്പിലാക്കാന്‍ തയ്യാറാവാതെ ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പോലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. സമാധാനം നിലനില്ക്കാന് ആഗ്രഹിക്കുന്ന ബിജെപിയെ പ്രകോപിപ്പിച്ച് നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎമ്മിന്റെയും പോലീസിന്റെയും ഗൂഡാലോചന ജനം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. ആര്.കെ.ഗിരിധരന് അധ്യക്ഷത വഹിച്ചു. കെ.പി.ഹരീഷ് ബാബു, പി.ആര്.രാജന്, എ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: