കണ്ണൂര്‍: സമഗ്രവും സമ്പുഷ്ടവുമായ ചര്‍ച്ചകളും സംവാദങ്ങളുമായി ലൈബ്രറി പഠന കോണ്‍ഗ്രസ് സമാപിച്ചു. ഗ്രന്ഥശാലാ രംഗത്ത് കാലോചിതമായ പരിഷ്കാരം വേണമെന്നും മാറുന്ന കാലത്തെ സാംസ്കാരിക പ്രശ്നങ്ങളോട് സംവദിക്കാന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരെ സജ്ജരാക്കണമെന്ന ആഹ്വാനത്തോടെയാണ് കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ രണ്ട് ദിവസമായി നടന്ന പഠനകോണ്‍ഗ്രസ് സമാപിച്ചത്. രണ്ടാം ദിവസത്തെ സെഷന് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഊര്‍ജ്ജ സംരക്ഷണവും ഗ്രന്ഥശാലകളും എന്ന വിഷയം ഡോ.ആര്.ഹരികുമാര്‍ അവതരണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ വെള്ളോറ രാജന് അധ്യക്ഷനായി. പി.ജനാര്ദ്ദനന് സ്വാഗതവും കെ.ധര്മന് നന്ദിയും പറഞ്ഞു. വടക്കേ മലബാറിന്റെ സാഹിത്യ സംസ്കാരം എഴുത്ത് വഴി എന്ന വിഷയത്തില്‍ നടന്ന സംവാദം ഹംബ്ബി യൂനിവേഴ്സിറ്റി കന്നട വിഭാഗം പ്രൊഫസറും എഴുത്തുകാരനുമായ റഹ്മത്ത് താരിക്കര് ഉദ്ഘാടനം ചെയ്തു. ഡോ.മോഹന്‍ കുന്താര് സംസാരിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന് അധ്യക്ഷനായി. യു പുഷ്പരാജ് സ്വാഗതവും എ ശ്രീധരന് നന്ദിയും പറഞ്ഞു.
അഞ്ച് സെഷനില്‍ ഗ്രന്ഥശാലകളും വനിതാ മുന്നേറ്റവും സര്‍ഗാത്മക യൗവ്വനം എന്ന സെഷനില്‍ സുമാ ബാലകൃഷ്ണന്, ഡോ വി.പി.പി.മുസ്ഥഫ, വി.കെ.ജോസഫ്, ലാലുമേലടത്ത് എന്നിവര്‍ വിഷയാവതരണം നടത്തി. ഡോ.സുധാ അഴീക്കോട് ചെയറായിരുന്നു. കെ.ജി. വല്‍സല കുമാരി സ്വാഗതവും ഇ.കെ.അജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.
ഗ്രന്ഥശാലകള്‍ വയോജനങ്ങളും അങ്കണ്‍വാടി, കുട്ടികളും ഗ്രന്ഥശാലകളും, നാളത്തെ ഗ്രന്ഥശാലകള്‍, നൂതന ലൈബ്രറികളുടെ അവതരണം എന്നീ വിഷയങ്ങള്‍ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്തു. പി.കെ.വിജയന് അധ്യക്ഷത വഹിച്ചു. കൃഷ്ണപ്രഭ സ്വാഗതവും കെ.ബാബു നന്ദിയും പറഞ്ഞു. സമാപന സമ്മേളനവും മാധ്യമ സെമിനാറും ഗ്രന്ഥാലോകം എഡിറ്റര്‍ എസ്.രമേശന് ഉദ്ഘാടനം ചെയ്തു. കാവുമ്പായി നാരായണന് അധ്യക്ഷനായി. ഡോ കാവുമ്പായി ബാലകൃഷ്ണന്, ജോര്‍ജ്ജ് പുളിക്കന്‍, അജിത്ത് ശ്രീധരന്, കെ.ബാലചന്ദ്രന് എന്നിവര്‍ വിഷയാവതരണം നടത്തി. പി.കെ.ബൈജു ക്രോഡീകരിച്ച് സംസാരിച്ചു. എന്‍.ബാലകൃഷ്ണന് സ്വാഗതവും ഏറമ്പള്ളി രവീന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: