സുഗ്രീവനെ നാട്ടില്‍ നിന്നോടിച്ച് രുമയെ ഭാര്യയാക്കിയതിനാണ് രാമന് ബാലിയെ വധിച്ചത്. ഇപ്പോള്‍ സുഗ്രീവന് അതേ തെറ്റുതന്നെ ചെയ്തുവെന്ന് താരാപുത്രനായ അംഗദന് പറയുന്നു. ഒരേകാര്യം ഒരാള്‍ ചെയ്യുമ്പോള്‍ തെറ്റും മറ്റൊരാള്‍ ചെയ്യുമ്പോള്‍ ശരിയാകുമോ? ഒന്നാമത്തെ സമാധാനം സുഗ്രീവന് ജീവിച്ചിരിക്കുമ്പോള്‍ നാട്ടില്‍ നിന്നോടിച്ചിട്ടാണ് ബാലി രുമയെ അപഹരിച്ചത്.
ഇപ്പോള്‍ ബാലി മരിച്ചു. ജ്യേഷ്ഠന് മരിച്ചാല്‍ ജ്യേഷ്ഠപത്നി അനുജന്റെ ഭാര്യയാകുന്ന സംഭവങ്ങളുണ്ടായിട്ടില്ലേ? പ്രത്യേകിച്ച് കാട്ടുനീതി നടപ്പിലുള്ള വാനവര്ഗത്തില് രണ്ടാമത്തെ കാര്യം രാജാവിന് ഒന്നിലധികം ഭാര്യമാരാകാം. മൂന്നാമത് സുഗ്രീവന് ബലാല്‍ക്കാരമായി താരയെ അപഹരിച്ചില്ല. അഞ്ച്-താര ആത്മസത്യം തിരിച്ചറിഞ്ഞ ജീവന്മുക്തയാണ്.
ശരീരബോധം നഷ്ടപ്പെട്ടവളാണ്. അവളോട് പ്രാരബന്ധവശാല് ലഭിക്കുന്ന സുഖങ്ങള്‍ ഒട്ടലില്ലാതെ അനുഭവിക്കാനാണ് രാമന് അനുവദിച്ചത്. സുഗ്രീവന്റെ കൊട്ടാരത്തില്‍ ഭാര്യാസ്ഥാനത്ത് രുമയെത്തന്നെയാണ് നാം കാണുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ താരയെക്കുറിച്ചുള്ള അപവാദത്തില്‍ കഴമ്പില്ല എന്നുകാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: