കോഴിക്കോട്: ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ മുസ്ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് വന്‍ വിവാദമായെന്ന് പ്രചരിപ്പിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെയും പാര്‍ട്ടി പത്രത്തിന്റെയും നടപടി തരംതാണതും അല്പത്തരം വെളിവാക്കുന്നതുമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടിപത്രം നടത്തുന്ന അപവാദ പ്രചാരണത്തില്‍ പുതുമയില്ലെങ്കിലും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് അതേറ്റെടുത്തത് വഴി സ്വയം അപഹാസ്യനായിരിക്കുകയാണ്.
സംസ്ഥാനതലത്തില്‍ ജനുവരി 26 ന് ആര്‍എസ്എസ് നേതൃത്വം നല്കിയ സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് വിവിധ രാഷ്ട്രീയ നേതാക്കളെ കണ്ടത്. മുസ്ലിം ലീഗ് നേതാക്കളെ കാണുന്നതിന് മുന്‍പ് അതേ ദിവസം ജനതാദള്‍ യു പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനെ സന്ദര്‍ശിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് മസ്റ്ററെ കാണുന്നതിന് ഫോണില്‍ വിളിച്ചെങ്കിലും മുക്കത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമായതിനാലാണ് കാണാന്‍ കഴിയാഞ്ഞത്. രണ്ടുപേരെയും കാണാന്‍ ശ്രമിച്ചെങ്കിലും സമയം ക്രമീകരിക്കാന്‍ കഴിയാത്തതിനാല്‍ കാണാന്‍ പറ്റാതെ പോവുകയായിരുന്നു. ഇക്കാര്യം പി. മോഹനന് തന്നെ അറിയിക്കുകയും ചെയ്തിരുന്നതായി ഗോപാലന് കുട്ടി മാസ്റ്റര്‍ പറഞ്ഞു.
കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പിറ്റേദിവസം കാണാമെന്നറിയിച്ചെങ്കിലും മറ്റുപരിപാടികളുള്ളതിനാല് തനിക്ക് സൗകര്യപ്പെട്ടില്ല. പിണറായി പ്രസ്താവനയിറക്കുന്നതിന് മുന്‍പ് വസ്തുതയെന്തെന്ന് ജില്ലാ സെക്രട്ടറിയോടെങ്കിലും അന്വേഷിക്കേണ്ടതായിരുന്നു. സിപിഎം നേതാവും മേയറുമായ വി.കെ.സി. മമ്മദ് കോയയെ മറ്റൊരു സംഘം കണ്ടിരുന്നു. സമ്പര്ക്കദിനത്തിന്റെ ഭാഗമായി രാഷ്ട്രീയനേതാക്കളെ മാത്രമല്ല സാഹിത്യകാരന്മാര്, പത്രപ്രവര്‍ത്തകര്‍, മറ്റു പ്രമുഖവ്യക്തികള്‍ എന്നിവരെയും സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സമ്പര്ക്കദിനത്തില് ബിനോയ് വിശ്വത്തെയും ടി.കെ. ഹംസയേയും കണ്ടിരുന്നു.
നരേന്ദ്രമോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്അക്രമിക്കപ്പെടുന്നുവെന്ന വ്യാജ പ്രതീതി സൃഷ്ടിച്ച് വോട്ടുകള്‍ നേടാനുള്ള സിപിഎമ്മിന്റെ തന്ത്രമാണ് ഈ കുപ്രചാരണത്തിന് പിന്നില്‍. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനം എത്ര നികൃഷ്ടവും പത്രപ്രവര്‍ത്തനം എത്രതരം താണതുമായി എന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഈ കുപ്രചരണം. ഇതിനെ അര്‍ഹമായ അവജ്ഞതയോടെ ജനം തള്ളിക്കളയുമെന്ന് ഗോപാലന് കുട്ടി മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: