തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ ഐഒസി പാചകവാതക പ്ലാന്റില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതോടെ ഇവിടെ നിന്നുമുള്ള പാചക വാതകനീക്കം പൂര്‍ണ്ണമായും നിലച്ചു. മദ്ധ്യകേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷമാകും. സമരം നീണ്ടാല്‍ ജനജീവിതത്തെ ബാധിക്കും.
ഹൗസ് കീപ്പിംഗ്, ലോഡിംഗ് വിഭാഗത്തിലെ തൊഴിലാളികളാണ് ഇന്നലെ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് ആരംഭിച്ചത.് രാവിലെ എട്ടുമണിയോടെ ഉദയംപേരൂര്‍ കമ്പനി ഗേറ്റിനുമുന്നില്‍ നടത്തി. യൂണിയന് നേതാക്കള്‍ ആയ എം.എസ്. നവീന്‍ (ബിഎംഎസ്) ടി.കെ. പ്രസാദ് (സിഐടിയു) കെ.ബി. സുരേഷ് (ഐഎന്‍ടിയുസി) എന്നിവര്‍ സംസാരിച്ചു.
വേതനവര്‍ദ്ധന ആവശ്യപ്പെട്ട് ഒരാഴ്ചയിലേറെയായി തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം നടത്തിവരികയായിരുന്നു.
ഇന്നലെ ലേബര്‍ കമ്മീഷണറുടെ ആഭിമുഖ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയതെന്ന് നേതാക്കള്‍ പറഞ്ഞു. പതിനാലായിരം രൂപയാണ് അടിസ്ഥാന ശമ്പളമായി തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടത്. ഇത് നല്കാന് കരാറുകാരന് വിസമ്മതിച്ചു. അടിസ്ഥാന ശമ്പളത്തില്‍നിന്നും 1500 രൂപ കൂട്ടി നല്‍കാമെന്ന് കരാറുകാരന് പറഞ്ഞത് തൊഴിലാളിയൂണിയനുകള്‍ അംഗീകരിച്ചില്ല.
നിത്യവും 46000 സിലിന്‍ഡറുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. മെല്ലെപ്പോക്ക് സമരത്തെതുടര്‍ന്ന് ഇവിടെ സിലിണ്ടര്‍ ഉത്പാദനം പകുതിയായി കുറഞ്ഞിട്ടുണ്ട്. 150 ലോഡ് പുറത്തേക്ക് പോയിരുന്നത് 70 ആയി കുറഞ്ഞു. സിലിണ്ടര്‍ ക്ഷാമം നേരിടുവാന്‍ കമ്പനി കോഴിക്കോട്, കോയമ്പത്തൂര്‍, പ്ലാന്റുകളിനിന്നും സിലിണ്ടറുകള്‍ ശേഖരിച്ച് കുറവുള്ള പ്രദേശങ്ങളില്‍ എത്തിക്കുന്നുണ്ടായിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാചകവാതക ഉപഭോക്താക്കള്‍ ഉള്ളത് ഐഒസിക്കാണ് ഉള്ളത്. അതുകൊണ്ടുതന്നെ ചെറിയസമരംപോലും പാചകവാതക വിതരണത്തെ ബാധിക്കും. ഐഒസി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് എസ്മ നടപ്പാക്കുവാന്‍ കോടതി ഉത്തരവായിട്ടുണ്ട്.
രാവിലെ നടന്ന പ്രകടനത്തില്‍ നിരവധി ട്രേഡ്യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്കുമാര്‍, മേഖലാ സെക്രട്ടറി എം.എസ്. നവീന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: