കൊച്ചി: സുകൃതം ഭാഗവത യജ്ഞവേദിയില്‍ കലാകാരന്മാരെ ആദരിച്ചു. മൂന്നാംദിനത്തില്‍ രാവിലെ ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ ധ്യാനവും വിഷ്ണുസഹസ്രനാമവും തുടര്‍ന്ന് പ്രഭാഷണവും നടന്നു.
രാവിലെ 11 ന് നടന്ന കലാകാരന്മാരെ ആദരിക്കല്‍ ചടങ്ങ് സിനിമാതാരം ഊര്‍മിള ഉണ്ണി ഉദ്ഘാടനം ചെയ്തു. കലയെയും കലാകാരന്മാരെയും ആദരിക്കുക എന്നത് ഭഗവദ്ഗീതയെ പിന്തുടര്‍ന്നവര്‍ക്ക് പുതിയ കാര്യമല്ല. ഗീതാകാരന്‍ തന്നെ ഒരു വലിയ കലാകാരനാണ്. സംസ്കൃതിയുടെ പ്രചാരകരാണ് കലാകാരന്മാര് എന്ന് അവര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കളമെഴുത്തുപാട്ട് കലാകാരന് മുളങ്കുന്നത്തുകാവ് ഭാസ്കരകുറുപ്പ്, തായമ്പക വിദ്വാന് സുനില്‍ കര്‍ത്ത എസ്.എസ്. പാണാവള്ളി, നൃത്തധ്യാപകരായ ശംഭുമാസ്റ്റര്‍, വേലായുധന് മാസ്റ്റര്‍, ഓട്ടന്തുള്ളല് വിദ്വാന് കലാമണ്ഡലം പ്രഭാകരന്, യുവപ്രതിഭകളായ തായമ്പക കലാകാരി പാര്‍വതി, കഥകളി കലാകാരന് മിഥുന് മുരളി എന്നിവരെ യജ്ഞവേദിയില്‍ സ്വാമി പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ സുനില്‍ ഇല്ലം, എസ്.ജെ.ആര്. കുമാര്‍, തിരക്കഥാകൃത്ത് സേതുനാഥ്, കെ.ജി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. വേദിയില്‍ തുടര്‍ന്ന് ഭഗവദ്ഗീതാ പാരായണവും വിഠോഭ ഭജന മണ്ഡലിയുടെ ഗോശ്രീപുരം, ഭജനയും സുബ്ബലക്ഷ്മിയും സംഘവും അവതരിപ്പിച്ച സംഗീതാര്‍ച്ചനയും ദീപാരാധനയും. വൈകിട്ട് 7 ന് ബിജുവിന്റെ സോപാന സംഗീതവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: