കൊച്ചി: ജില്ലയില്‍ അഞ്ച് പെന്ഷന് പദ്ധതികളിലായി ആകെ 2,84,291 ഗുണഭോക്താക്കള്‍ ഉളളതില്‍ 135747 പേരും പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് മുഖേനയാണ് പെന്ഷന് കൈപ്പറ്റുന്നത്. വിവിധ ബാങ്കുള്‍ വഴി 103123 പേരും മണിയോര്‍ഡറായി 45421 പേരും പെന്ഷന് കൈപ്പറ്റുന്നുണ്ട്. കര്‍ഷകതൊഴിലാളി പെന്ഷന്, വാര്‍ധക്യകാല പെന്ഷന്, വികലാംഗ പെന്ഷന്, വിധവ പെന്ഷന്, 50 വയസിനു മുകളില്‍ പ്രായമുളള അവിവാഹിതകള്ക്കുളള പെന്ഷന് എന്നീയിനത്തിലാണ് ഈ ഗുണഭോക്താക്കള്‍.
ജില്ലയില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് കര്‍ഷക തൊഴിലാളി പെന്ഷന് കൈപ്പറ്റുന്നവര്‍ 39209 പേരാണ്. ഇതില്‍ 26304 പേരും തപാല്‍ ബാങ്കിനെയാണ് ആശ്രയിച്ചത്. 8973 പേര് ബാങ്ക് വഴിയും 3932 പേര് മണിയോര്‍ഡര്‍ വഴിയുമാണ് പെന്ഷന് കൈപ്പറ്റുന്നത്.
എന്നാല്‍ വാര്‍ധക്യകാല പെന്ഷന് വാങ്ങുന്ന 1176216 പേരില്‍ ഭൂരിഭാഗവും ബാങ്ക് വഴിയും മണിയോര്‍ഡര്‍ വഴിയുമാണ് തുക കൈപ്പറ്റുന്നത്. 54087 പേര് ബാങ്ക് വഴിയും 27154 പേര് മണിയോര്‍ഡര്‍ വഴിയും തുക കൈപ്പറ്റുമ്പോള്‍ 36380 പേര് തപാല്‍ ബാങ്കുകളെയാണ് തിരഞ്ഞെടുത്തത്.
വികലാംപെന്ഷന് വാങ്ങുന്നതില്‍ പകുതിയിലധികവും തപാല്‍ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. ആകെയുളള 26320 പെന്‍ഷന്‍കാരില്‍ 14325 പേരും ഈ ഗണത്തിലുളളവരാണ്. 7110 പേര് ബാങ്കുകളെയും 4885 പേര് മണിയോര്ഡറിനെയുമാണ് ആശ്രയിക്കുന്നത്.
95287 വിധവ പെന്ഷന് ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും തപാല്ബാങ്കുകളെയാണ് തിരഞ്ഞെടുത്തത്. 53306 പേരാണ് തപാല്‍ ബാങ്കുകളെ തിരഞ്ഞെടുത്തത്. 31385 പേര് ബാങ്കുകള്‍ വഴിയും 10596 പേര് മണിയോര്‍ഡര്‍ വഴിയും പെന്ഷന് കൈപ്പറ്റുന്നുണ്ട്.
അമ്പതു വയസിനു മുകളില്‍ പ്രായമുളള അവിവാഹിതകളായ 5854 പെന്ഷന് ഗുണഭോക്താക്കളാണ് ജില്ലയിലുളളത്. ഇതിലും ഭൂരിഭാഗം പേരും പെന്ഷന് വിതരണത്തിന് തിരഞ്ഞെടുത്തത് തപാല്‍ ബാങ്കുകളെയാണ്. 1568 പേര് ബാങ്കുകളെയും 803 പേര് മണിയോര്ഡറുകളെയും ആശ്രയിക്കുമ്പോള്‍ 3483 പേരും ആശ്രയിക്കുന്നത് തപാല്‍ ബാങ്കുകളെയാണ്. കുടിശിക തുകയ്ക്കുളള ചെക്കുകളുടെ വിതരണം ഇതിനകം തദ്ദേശ സ്ഥാപനങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. പലയിടത്തും വലിയ പൊതുപരിപാടിയായാണ് ചെക്കു വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: