പൂനെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റ 20 പരമ്പരയിലെ ആദ്യ അങ്കം ഇന്ന്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രാത്രി 7.30ന് മത്സരം ആരംഭിക്കും. അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര നടക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് വിശ്രമം നല്‍കിയായിരിക്കും ആദ്യമത്സരത്തിന് ഇന്ത്യ ഇറങ്ങുക. ട്വന്റി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ആ സ്ഥാനം നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ
അതേസമയം, ബാറ്റിംഗ് നെടുംതൂണായ തിലകരത്ന ദില്ഷന് പരിക്കേറ്റത് ലങ്കയ്ക്ക് തിരിച്ചടിയായി. ദില്ഷന് പകരം നിരോഷന്‍ ഡിക്വെല്ലയാണ് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആഞ്ചലോ മാത്യൂസിന്റെ അഭാവത്തില്‍ ദിനേശ് ചണ്ഡിമലാണ് ലങ്കയെ നയിക്കുന്നത്. ഏഷ്യാകപ്പിനും ലോകകപ്പിനും മുന്‍പ് യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരടക്കമുള്ള താരങ്ങള്‍ക്ക് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസരം കൂടിയാണ് പരമ്പര.
ശ്രീലങ്കക്കെതിരായ പരമ്പരക്കുശേഷം ലോകകപ്പിന് മുന്നോടിയായി വിന്‍ഡീസുമായും ദക്ഷിണാഫ്രിക്കയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും.ാേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: