ബാഗ്ദാദ്: ഇറാഖില്‍ വ്യത്യസ്ത തീവ്രവാദി ആക്രമണത്തില്‍ 15 തീര്‍ഥാടകര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ 15 പേര് അഫ്ഗാന് തീര്‍ഥാടകരാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം.
ബാഗ്ദാദിലെ മുവാസലാത്തിലും വടക്കന്‍ ബാഗ്ദാദിലെ ഷാബ് ജില്ലയിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്. വിശുദ്ധ നഗരമായ കര്ബാലയിലേക്കു പോകുകയായിരുന്ന ഷിയാ തീര്‍ഥാടകര്‍ക്കു നേരെയാണ് ആക്രമണങ്ങളുണ്ടായത്. ഷാബ് നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു പേര് മരിച്ചു. മുവാസലാത്തിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ നാലു പേര് മരിച്ചിരുന്നു.
അമേരിക്കന്‍ സൈന്യം പിന്മാറിയതിനു ശേഷം രണ്ടാമത്തെ സ്ഫോടന പരമ്പരയാണ് ഇറാഖില്‍ നടന്നത്. പോയവാരം ബാഗ്ദാദിലും തെക്കന്‍ നഗരമായ നസീറിയയിലും നടന്ന സ്ഫോടനങ്ങളില്‍ 72 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: