കോഴിക്കോട്: അണികളുടെ നിരന്തര കൊഴിഞ്ഞുപോക്കില്‍ അസ്വസ്ഥരായ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുന്നു. കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ കരുവിശ്ശേരി, തണ്ണീര്‍പന്തര്‍, വേങ്ങേരി തുടങ്ങിയ സ്ഥലങ്ങളിലാണ് സിപിഎമ്മുകാര്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയത്.
യുവമോര്‍ച്ച തണ്ണീര്‍പന്തല്‍ യൂണിറ്റ് സെക്രട്ടറി അഭിഷേകിനെ ഞായറാഴ്ച രാത്രി പത്തരയോടെ സിപിഎമ്മുകാര്‍ അക്രമിച്ചിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ അഭിഷേകിനെ അമ്മയുടെ മുന്നിലിട്ടാണ് ക്രൂരമായി മര്‍ദ്ദിച്ചത്. വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തു.വേങ്ങേരി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അലങ്കാരപ്പണി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു അഭിഷേക്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയും മുന്‍ കൗണ്‍സിലറുമായ സുധീര്‍, എടക്കോട്ടില് ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ചേവായൂര്‍ പോലീസ് കേസ്സെടുത്തു.പരുക്കേറ്റ അഭിഷേകിനെ ബിജെപി നേതാക്കളായ പി. രഘുനാഥ്, ടി.പി.ജയചന്ദ്രന് മാസ്റ്റര്‍, പി. ജിജേന്ദ്രനന്, ടി. ബാലസോമന്‍ എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: