ആലപ്പുഴ: ജില്ലയില്‍ വരള്‍ച്ചാ കാലയളവില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളില്‍ ജിപിഎസ് ഘടിപ്പിക്കുന്നു. കുടിവള്ള വിതരണത്തില്‍ വന്‍ ക്രമക്കേടുകള്‍ നടക്കുന്നതായി മുന്‍കാലങ്ങളില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തവണ മുതല്‍ കുടിവെള്ള ടാങ്കര്‍ ലോറികളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഇതിനായി സ്വകാര്യ സ്ഥാപനങ്ങളെയാകും ചുമതലപ്പെടുത്തുക. ജിപിഎസ് ഘടിപ്പിക്കുന്നതിനും അതു നിരീക്ഷിക്കുന്നതിനും മാസവാടക നിരക്കില്‍ പരിചയസമ്പന്നരായ സ്ഥാപനങ്ങളില്‍നിന്ന് സര്‍ക്കാര്‍ ക്വട്ടേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. മുന്‍കാലങ്ങളില്‍ കുടിവെള്ളം യഥാസ്ഥലങ്ങളില്‍ വിതരണം ചെയ്യാതെ ഹോട്ടലുകാര്‍ക്കും, റിസാര്ട്ടുകാര്ക്കും മറ്റും ലോറിക്കാര് പണം വാങ്ങി മറിച്ചു വില്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
കുട്ടനാട്ടിലടക്കം ഉള്‍പ്രദേശങ്ങളില്‍ ശുദ്ധജലം ലഭിക്കാതെ ദിവസങ്ങളോളം ജനം വലയുമ്പോഴാണ് ഇത്തരത്തില്‍ കുടിവെള്ളം മറിച്ചു വില്‍ക്കാറുള്ളത്. ലോറികളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഇതിന് പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: