ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന എഎപി വക്താവ് ദീപക് ബാജ്പേയിയുടെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റീസ് വിപിന്‍ സിങ്വിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് എഎപി നേതാവിന്റെ ആവശ്യം നിരസിച്ചത്.
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും ദീപക് ബാജ്പേയിയുമുള്പ്പടെ മറ്റ് അഞ്ച് എഎപി നേതാക്കള്‍ക്കെതിരെയാണ് ജെയ്റ്റ്ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അരുണ്‍ ജെയ്റ്റ്ലിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്.
കേജ്രിവാളിനും മറ്റ് അഞ്ച് എഎപി നേതാക്കള്‍ക്കുമെതിരെ പത്ത്കോടി രൂപക്കാണ് ജെയ്റ്റ്ലി മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: