ആലപ്പുഴ: കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കേരള പോലീസിനു ശരിയായ രീതിയില്‍ നടത്താന്‍ സാധിച്ചില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിലൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിവില്ലാത്തവനാണെന്ന് വ്യക്തമായതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്.
കോണ്‍ഗ്രസിലെ ചില കളികളുടെ ഭാഗമാണിത്. അബ്ദുള്ളക്കുട്ടിക്കെതിരെ വരെ കേസുകൊടുപ്പിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും പിണറായി ചൂണ്ടിക്കാട്ടി. ബാര്‍കോഴ കേസില്‍ ബാറുടമ ബിജു രമേശിന്റെ ശബ്ദരേഖ എഡിറ്റ് ചെയ്യപ്പെട്ടതാണ്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിലൂടെ സിപിഎം ഭയപ്പെടുമെന്നു വിചാരിക്കേണ്ട. സിപിഎമ്മില്‍ കാര്യങ്ങള്‍ ഒറ്റയ്ക്കല്ല തീരുമാനിക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: