ധീരനായ പട്ടാളക്കാരന്! അദ്ദേഹം വളരെ പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഹനുമന്തപ്പയുടെ മനക്കരുത്തിനു മുന്നില്‍ സിയാച്ചിനിലെ മഞ്ഞും തണുപ്പും വരെ മുട്ടുകുത്തി!!
പക്ഷെ ഇത്രയും ദുര്‍ഘടമായ സ്ഥലത്ത് കാവലിനായി നിയോഗിക്കപ്പെട്ട പട്ടാളക്കാരുടെ ജീവന് യാതൊരുവിധ സുരക്ഷയോ സംരക്ഷണമോ നമ്മള്‍ക്ക് ഉറപ്പുകൊടുക്കാന്‍ കഴിയാത്ത സ്ഥിതിക്ക് മറ്റു തരത്തിലുള്ള അതിര്‍ത്തി സംരക്ഷണ രീതികളെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതാണ്. സാറ്റലൈറ്റ്, ആളില്ലാ വിമാനങ്ങള്‍ മറ്റ് സര്‍വേലന്‍സ് സാങ്കേതിക വിദ്യകള്‍ ഇതൊക്കെ പരിഗണിക്കാം. സിയാച്ചിനില്‍ കാവല്നില്ക്കുന്നവര്ക്ക് ഇതുപോലുള്ള അപകടങ്ങള്‍ സംഭവിച്ചില്ലെങ്കിലും, അതികഠിനമായ ശൈത്യത്തില്‍ തുടര്‍ച്ചയായി ജീവിക്കേണ്ടിവരുന്നതുവഴി ശരീരത്തിന് സംഭവിക്കാവുന്ന ക്ഷതങ്ങള്‍ അവരുടെ ഭാവിജീവിതത്തെ തന്നെ ദോഷകരമായി ബാധിക്കും. മാനുഷികമായ പരിഗണന അത്യാവശ്യമാണ്.
ഞാനടക്കമുള്ള എല്ലാവരും ദേശസ്നേഹം പ്രകടിപ്പിക്കാന്‍ സോഷ്യല്‍ മീഡിയകളില്‍ ദേശസ്നേഹം തുടിക്കുന്ന പോസ്റ്റുകള്‍ ഇടുകയോ ‘ജയ്ഹിന്ദ്’ വിളിക്കുകയോ ചെയ്യും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജീവന് പണയം വെച്ച് കാവലിരിക്കുന്ന പട്ടാളക്കാരനും അവന്റെ കുടുംബത്തിനും അതൊന്നും മതിയാവില്ലല്ലോ?
ഉണ്ണികൃഷ്ണന് നിലേശ്വര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: