ചെന്നൈ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടുന്നെന്ന് മദ്രാസ് ഹൈക്കോടതി.
ഇതു സംബന്ധിച്ച് കെ.കെ. രമേഷ് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് എം.എം. സുന്ദരേഷ്, എസ്. വിമല എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനിയായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ സേവനങ്ങള്‍ക്ക് വിശദീകരണങ്ങളുടെ ആവശ്യമില്ല. എന്നിരുന്നാലും പൊതുഅവധി പ്രഖ്യാപനം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍വരുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നേതാജിക്ക് ഭാരത രത്ന നല്‍കണമെന്ന ആവശ്യവും ഹര്ജിക്കാരന് മുന്നോട്ടുവച്ചു. നേതാജിയുടെ പേരില്‍ ദല്‍ഹിയില്‍ മ്യൂസിയം തുടങ്ങണമെന്ന ആവശ്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: