മാഞ്ചസ്റ്റര്‍: ന്യൂ ഹാംഷെയര്‍ പ്രൈമറിയില്‍ നടന്ന വോട്ടെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനും ബെര്‍ണി സാന്റേസിനും വിജയം. സ്വയം പ്രഖ്യാപിത ഡെമോക്രാറ്റിക്ക് സേഷ്യലിസ്റ്റായ സാന്റേസാണ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ 42ശതമാനം വോട്ടുകളെ ഹിലരിക്ക് ലഭിച്ചുള്ളു. എന്നാല്‍ സാന്റേസിനു 56 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
ന്യൂ ഹാംഷെയില് തോല്‍വി ഉണ്ടായതായി ഹിലരിയുടെ പ്രചാരണ സംഘം അംഗീകരിച്ചു. ആഫ്രിക്കന്അമേരിക്കകാരുടെയും സ്പെയിന്‍കാരുടെയും ശത്തമായ പിന്തുണ ഉണ്ടായാല്‍ മാത്രമേ ഡെമോക്കാറ്റിന് വിജയിക്കാന്‍ കഴിയു എന്ന് പ്രചാരണ സംഘത്തിന് നേതൃത്വം നല്കുന്ന റോബി മൂര്ക്ക് അഭിപ്രായപ്പെട്ടു.
അടുത്ത മാസം നടക്കുന്ന വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റണ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് നേവഡയിലും തെക്കന്‍ കരോലിനയിലുമാണ് നടക്കുന്നത്.
ഈ വിജയത്തോടെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപിന്റെ വിജയ സാധ്യത ഉയര്‍ന്നിരിക്കുകയാണ്.
അമേരിക്കയില്‍ പ്രവേശിപ്പിക്കുന്നതിന് മുസ്ലീങ്ങളെ താല്‍ക്കാലികമായി വിലക്കണമെന്ന് ട്രംപിന്റെ പ്രസ്താവന ലോക വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: