ന്യൂദല്‍ഹി: ഭാരതവും അമേരിക്കയും സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നു. തര്‍ക്കം നിലനില്‍ക്കുന്ന തെക്കന്‍ ചൈനാ കടലിലാണ് സൈനികാഭ്യാസത്തിന് നീക്കം നടക്കുന്നത്. ഇതു സംബന്ധിച്ച കാര്യം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും ഈ വര്‍ഷം തന്നെ സംയുക്ത സൈനികാഭ്യാസം തുടങ്ങുന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും യു.എസ് പ്രതിരോധ ഉദ്യോഗസ്ഥന് പറഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്രത്തിലായിരിക്കും സൈനികാഭ്യാസം പ്രധാനമായും നടക്കുക. തെക്കന്‍ ചൈന കടലില്‍ ഭാരതവും അമേരിക്കയും സംയുക്തമായി സൈനികാഭ്യാസം നടത്തിയാല്‍ അത് ചൈനയെ പ്രകോപിപ്പിക്കുമെന്നാണ് നിഗമനം. തെക്കന്‍ ചൈന് കടലില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പങ്കാളിത്തതോടെ ഇടപെടാനുള്ള അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമാണ് ഭാരതവുമായുള്ള കൂട്ട്. തെക്കന്‍ ചൈനാ കടലില്‍ മനുഷ്യ നിര്‍മിതമായ ഏഴ് ദ്വീപുകള്‍ നിര്‍മിക്കാനുള്ള ചൈനയുടെ നീക്കം ഇതിനോടകം തന്നെ സംഘര്‍ഷ സാദ്ധ്യതയേറ്റിയിട്ടുണ്ട്.
ഫിലിപ്പീന്‍സ്, മലേഷ്യ, തെക്കന്‍ വിയറ്റ്നാം എന്നിവയെ ഉള്‍പ്പെടുന്ന സ്പ്രാറ്ര്ലിയിലാണ് ചൈന മനുഷ്യനിര്‍മിത ദ്വീപസമൂഹം നിര്‍മിക്കുന്നത്. ചൈന നടത്തുന്ന അനധികൃത കൈയേറ്റവും നിര്‍മാണങ്ങളും ജപ്പാനും അമേരിക്കയും എതിര്‍ത്തിരുന്നു. അമേരിക്കന്‍ നാവികസേന പ്രദേശത്ത് നിരക്ഷീണം നടത്തുന്നുണ്ട്. ഭാരതവും അമേരിക്കയും ജപ്പാനും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംയുക്തമായി സൈനിക അഭ്യാസം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: