അഴീക്കോട്: അഴീക്കോട് പാലോട്ടുവയലിലെ ലീഗ് ഓഫീസ് അക്രമിച്ച കേസില്‍ നിരപരാധിയായ യുവാവിനെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. പോലീസിന്റെ മര്‍ദ്ദനമേറ്റ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അഴീക്കോട് പാലോട്ടുവയല്‍ കല്ലേന്‍ ഹൗസില്‍ ഷിനിലിനെ(22)യാണ് കഴിഞ്ഞദിവസം ഓഫീസ് അക്രമിച്ച കേസില്‍ അകാരണമായി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച ശേഷം വിട്ടയച്ചത്. ഭക്ഷണവും വെള്ളവും നല്‍കാതെ ഒരു ദിവസം മുഴുവന്‍ മൃഗീയമായി തന്നെ സ്റ്റേഷനില്‍ വെച്ച് എസ്ഐയും സംഘവും മര്‍ദ്ദിച്ചതായി ചികിത്സയല്‍ കഴിയുന്ന ഷിനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: