തിരുവനന്തപുരം: കേരളത്തില്‍ ആയതുകൊണ്ട് മാത്രമാണ് താന്‍ കൊല്ലപ്പെടാത്തതെന്ന് ഡിജിപി: ജേക്കബ് തോമസ്. എന്നാല്‍, കേരളത്തില്‍ ശാരീരിക വധത്തിന് പകരം തേജോവധമെന്ന ആയുധമാണ് കൂടുതല്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസികക്ക് നല്കിയ അഭിമുഖത്തിലാണ് ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍. കുറേ അഴിമതിക്കാര്‍ തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പാറ്റൂര്‍ കേസില്‍ അഴിമതി നടന്നുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
പാറ്റൂര്‍ വിഷയത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് വന്നതിനാല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃത്യമായി പറഞ്ഞിരുന്നു. അവിടെ ഭൂമികൈയേറ്റവും നടന്നിട്ടുണ്ട്. താന്‍ രാഷ്ട്രീയത്തിലേക്കില്ല. പുതുപ്പള്ളിയില്‍ താന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്തക്ക് പിന്നില്‍ ചില തല്പരകക്ഷികളാണ്.
ബാര്‍കോഴ കേസില്‍ താന്‍പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു.
ബാര്‍ക്കോഴ അഴിമതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നാണ് തന്റെ വിശ്വാസം. അഴിമതിവിരുദ്ധ പോരാട്ടത്തില്‍ ജനങ്ങള്‍ ഒപ്പമുണ്ട്. ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ ഒപ്പം കൂടുന്നത് അതുകൊണ്ടാണ്. ലക്ഷക്കണക്കിന് പേര് തന്നെ പിന്തുണയ്ക്കുന്നുണ്ട്. ജനം തനിക്ക് ആത്മവിശ്വാസം നല്കുന്നു. കേരളത്തിലെ ജനങ്ങള്‍ പേടിച്ചിരിക്കയില്ല. അവര്‍ അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്. ജേക്കബ് തോമസ് വ്യക്തമാക്കുന്നു.കേരളത്തില്‍ ശാരീരിക വധത്തിന് പകരം
തേജോവധം: ജേക്കബ് തോമസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: