ഇരിട്ടി: ആദിവാസികള്‍ക്ക് സാന്ത്വനവുമായി എസ്എന്‍ഡിപി ജനറല്‍ സിക്രട്ടറി വെള്ളാപ്പള്ളി നടേശന് ആറളം ഫാം പുനരധിവാസ മേഖലയില്‍ സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചക്ക് 12 മണിയോടെ പുനരധിവാസ മേഖലയിലെ പതിനൊന്നാം ബ്ലോക്കില്‍ എത്തിയ വെള്ളാപ്പള്ളിയെ ഇവിടുത്തെ താമസക്കാരായ ആദിവാസികള്‍ തുടികൊട്ടി നൃത്തംവെച്ചും ഷാളണിയിച്ചും സ്വീകരിച്ചു. അരമണിക്കൂറോളം നേരം ഇവിടെ ചിലവഴിച്ച അദ്ദേഹം തനിക്കു ചുറ്റും കൂടിയ ആദിവാസികളോടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവിടെ താമസിക്കുന്ന ആദിവാസികള്‍ നേരിടുന്ന കാട്ടാനകളുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും ശല്യവും, ഇത്രയും കാലമായിട്ടും റേഷന്‍ കാര്‍ഡ് പോലും ലഭിക്കാത്തതും മറ്റുമായ നിരവധി പ്രശ്നങ്ങള്‍ ഇവര്‍ വെള്ളാപ്പള്ളിക്ക് മുന്നില്‍ അവതരിപ്പിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും ആദിവാസികള്‍ക്ക് സംഘടിതവോട്ട് ഇല്ലാത്തതാണ് അവര്‍ ഇന്നും കാട്ടിലും കാട്ടുമൃഗങ്ങളെയും പേടിച്ച് കഴിയേണ്ടി വരുന്നതിനു കാരണമാവുന്നതെന്നും വെള്ളാപ്പള്ളി മറുപടി നല്കി. സമൂഹത്തിലെ എല്ലാവര്ക്കും തുല്യനീതി തുല്യസംരക്ഷണം എന്നതാണ് ലക്ഷ്യമിടുന്നതെന്നും അതിനുള്ള പരിശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിനൊടുവില്‍ സാന്ത്വനമായി അന്‍പതിനായിരം രൂപ ആദിവാസികള്‍ക്ക് അവിടെവെച്ചു തന്നെ കൈമാറിയാണ് വെള്ളാപ്പള്ളി മടങ്ങിയത്.
ട്രസ്റ്റ് അംഗം പ്രീതി നടേശന്, എസ്എന്‍ഡിപി ദേവസ്വം സിക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഇരിട്ടി യൂണിയന് സിക്രട്ടറി പി.എന്‍.ബാബു, ഇരിട്ടി യൂണിയന് പ്രസിഡന്റ് കെ.വി.അജി, വൈസ് പ്രസിഡന്റ് കെ.കെ.സോമന്, ഡയരക്ടര്‍ എം.ആര്.ഷാജി, യോഗം കൗണ്‍സിലര്‍ എ.എന്‍.സുകുമാരന്‍, ദിലീപ് വാരപ്പടവില്‍, ശ്രീനിവാസന് പാറക്കല്‍, യു.എസ്.അഭിലാഷ്, തുങ്ങിയവര്‍ വെള്ളാപ്പള്ളി യോടൊപ്പം ഉണ്ടായിരുന്നു. വീര്‍പ്പാട് ശ്രീനാരായണ കോളേജും, മുത്തപ്പന് ക്ഷേത്രവും വെള്ളാപ്പള്ളി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: