തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് നേതാക്കള്‍ തമ്മിലടി നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. ബാര്‍കോഴയും സോളാര്‍കേസും യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായതന്നെ ഇല്ലാതാക്കിയ സമയത്ത് അഴിമതിയുടെ പേര് പറഞ്ഞ് നേതാക്കള്‍ തമ്മിലടിക്കുന്നത് കേരളത്തിലും കോണ്‍ഗ്രസിനെ തകര്‍ച്ചയിലെത്തിക്കുമെന്ന് മുന്‍കൂട്ടികണ്ടാണ് രാഹുലിന്റെ കര്‍ശന നിര്‍ദ്ദേശം. കെപിസിസി വിശാല എക്സിക്യൂട്ടിവില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
നേതാക്കള്‍ തമ്മില്‍ മത്സരം പാടില്ല. മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും കഴിവുള്ളവരാണ്. ഒരാള്‍ക്ക് ഇല്ലാത്ത കഴിവ് മറ്റൊരാള്ക്കുണ്ടാകും. തെരഞ്ഞെടുപ്പ് കഴിയും വരെ പരസ്പരമുള്ള പോര് അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പിന് ശേഷം പോരടിച്ചോളൂ, നിങ്ങളുടെ വഴക്ക് കാണാന്‍ താനും വരാമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സ്ഥാനാര്‍ഥി നിര്‍ണയം പ്രധാനമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയായിരുന്നു ആന്റണിയുടെ പ്രതികരണം. ചിഹ്നം മാത്രം നോക്കി വോട്ടുചെയ്യുന്ന കാലം കഴിഞ്ഞു. ചിഹ്നത്തിന് വോട്ടുചെയ്യുന്ന ജനങ്ങളുടെ എണ്ണവും കുറഞ്ഞുവരികയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, വയലാര്‍ രവി, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: