കോട്ടയം: മാസങ്ങളായി ക്ഷേമപെന്ഷന് ലഭിക്കാത്തവര്‍ ബിജെപിയുടെ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത് വികാരനിര്‍ഭരമായി. ക്ഷേമപെന്ഷന് കുടിശിക ഉടന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുകയും ഉദ്ഘാടനഘോഷങ്ങള് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പെന്ഷന് വാങ്ങാനെത്തണമെന്ന അറിയിപ്പും ലഭിച്ചിരുന്നു.
അതനുസരിച്ച് ഓഫീസുകള്‍ കയറിയിറങ്ങിയ വയോവൃദ്ധരായ കര്‍ഷക, കര്‍ഷക തൊഴിലാളി, വിധവ പെന്ഷന് ഗുണഭോക്താക്കളാണ് സര്‍ക്കാറിന്റെ കബളിപ്പിക്കലിനിരയായത്. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി നിയോജകമണ്ഡലം കമ്മറ്റിയുടടെ നേതൃത്വത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ നിരവധി പെന്ഷന് ഗുണഭോക്താക്കള്‍ പങ്കെടുത്തു. തിരുനക്കരയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപമുള്ള പെട്രോള്‍ പമ്പിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പട്ടിണിപ്പാവങ്ങളായ പെന്ഷന് ഗുണഭോക്താക്കളുടെ കണ്ണുനീര് ഉപയോഗിച്ച് രാഷ്ട്രീയക്കളി നടത്താനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഖജനാവില്‍നിന്നു കോടികള്‍ മുടക്കി ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ച് മേനിനടിക്കുന്നവര്‍ തുച്ഛമായ ക്ഷേമപെന്‍ഷന്‍പോലും വിതരണം ചെയ്യാന്‍ തയ്യാറാകാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. ശങ്കരന് ആമുഖ പ്രസംഗം നടത്തി. സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം ടി.എന്‍. ഹരി, കൗണ്‍സിലംഗം കുസുമാലയം ബാലകൃഷ്ണന്, കെ. ശങ്കരന്, പി.ജെ. ഹരികുമാര്‍, ബിനു ആര്. വാര്യര്‍, എസ്. രതീഷ്, നാസര്‍ റാവൂത്തര്‍, വി.പി. മുകേഷ്, ജോമോന് പനച്ചിക്കാട്, കെ.എസ്. ഗോപന്, കെ.എല്‍. സജീവന്, അനിതാ മോഹന്‍, രേണുക ശശി, ജ്യോതി ശ്രീകാന്ത്, റീബാ വര്‍ക്കി, സുജാതാ സദന്, വിജയലക്ഷ്മി നാരായണന്, രമേശ് കല്ലില്‍, എസ്. രാധാകൃഷ്ണന്, ടി.ആര്. സുഗുണന്, കെ.ആര്. ശശി, പ്രശാന്ത് ആരതി, ഹരി കിഴക്കേകുറ്റ്, ആര്. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: