കൊച്ചി: മിതവും ഹിതവുമായ ഭക്ഷണം കഴിക്കാന്‍ ശീലിപ്പിച്ച മുന്‍തലമുറയെ മറന്ന് ഫാസ്റ്റ്ഫുഡ് സംസ്കാരത്തിലേക്കു മാറിയതാണ് ആരോഗ്യമുള്ള തലമുറ ഇല്ലാതാവാന്‍ കാരണമെന്ന് ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു. സുകൃതം യജ്ഞവേദിയില്‍ ആരോഗ്യ സംരക്ഷണം സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യകലാനിധി ഡോ.സി.കെ.രാമചന്ദ്രന്, ഡോ.ശ്രീകുമാര്‍, ഡോ.കനകമ്മ നരേന്ദ്രന്, പി.ശ്രീധരന്, നാരായണ സ്വാമി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. (ഡോ.പി.വി.ഗംഗാധരന്) ഭക്ഷണ രീതിയില്‍ വന്ന മാറ്റത്തിനൊപ്പം അധികരിച്ചുവരുന്ന ആശങ്കകളും അര്‍ബുദരോഗം വ്യാപകമാകുന്നതിന് കാരണമാണെന്ന് ഹോമിയോപ്പതി ഡോക്ടറായ ശ്രീകുമാര്‍ പറഞ്ഞു. ആധിയില്നിന്നുമാണ് വ്യാധി ഉണ്ടാവുകയെന്ന് അനുഗ്രഹ പ്രഭാഷണം നടത്തവേ സ്വാമി ഉദിത്ചൈതന്യ അഭിപ്രായപ്പെട്ടു. രാവിലെ ആറുമണിമുതല്‍ തുടങ്ങിയ യജ്ഞപരിപാടികളില് സ്വാമിയുടെ നേതൃത്വത്തില്‍ ധ്യാനം, പ്രഭാഷണം, ഭഗവദ്ഗീതാപാരായണം, ഭജന, ഹിന്ദു ഇക്കണോമിക് ഫോറവുമായി ചേര്‍ന്ന് ‘നവരത്ന പുരസ്കാര’സമര്‍പ്പണസഭ ഇവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: