തിരുവനന്തപുരം: സര്‍വകലാശാലകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു 100 മീറ്റര്‍ ചുറ്റളവിലും ഹോസ്റ്റലുകള്‍ക്കു 400 മീറ്റര്‍ ചുറ്റളവിലും പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന കോട്പ (ടുബാക്കോ ഫ്രീ കേരള) അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ടു വയസ്സ് തികയാത്തവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതല്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെയും പൊതു സ്ഥലത്ത് പുകവലിക്കുന്നവര്‍ക്കെതിരെയും പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളുണ്ടാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍, കോര്പ്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സ്ക്വാഡ് ജില്ലയിലെ കടകളില്‍ പരിശോധന നടത്തും.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജി.ചന്തു, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ താര.ജി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ബിജു വി.എസ്. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: