പുനലൂര്‍: ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലം സന്ദര്‍ശിക്കാന്‍ തിരക്കേറുന്നു. ദിവസേന നൂറുകണക്കിന് ആളുകളാണ് പാലം കാണാന്‍ പുനലൂരിലെത്തുന്നത്.
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞതോടെ തൂക്കുപാലം പഴയ പ്രൗഡിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് തദ്ദേശീയരും സഞ്ചാരികളും അടക്കമുള്ളവര്‍ തൂക്കുപാലം കാണാനെത്തുന്നത്.
കിഴക്കന്‍ മേഖലയില്‍ തലഉയര്‍ത്തിപിടിച്ച് നില്ക്കുന്ന തൂക്കുപാലം സഞ്ചാരികളുടെ വികാരമായാണ് അറിയപ്പെടുന്നത്. 14 വര്‍ഷം തകര്‍ച്ചയിലായിരുന്നു തൂക്കുപാലം നവീകരിച്ച് തുറന്ന് കൊടുത്തിട്ട് ഒരാഴ്ചയായി. സംസ്ഥാനത്ത് അകത്തും നിന്നും പുറത്തുനിന്നുമാണ് സഞ്ചാരികള്‍ എത്തിച്ചേരുന്നത്. പാലത്തിലൂടെ അക്കരയിക്കരെ നടക്കാനാണ് സഞ്ചാരികള്‍ക്ക് ഏറെ താത്പര്യം. വര്‍ഷങ്ങളായി നവീകരണം പൂര്‍ത്തിയാകാന്‍ കാത്തിരുന്ന കിഴക്കന്‍ മേഖല സഞ്ചാരികളുടെ തിരക്ക് കൂടിയതോടെ സന്തോഷത്തിലാണ്.
ഉദ്ഘാടനം കഴിഞ്ഞ അന്നുമുതലാണ് സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചത്. പുനലൂരിന്റെ പ്രൗഡിക്ക് പൊന്‍തിളക്കമായി തന്നെ തൂക്കുപാലം മാറികഴിഞ്ഞിട്ടുണ്ട്.
പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലാണ് പാലത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. തൂക്കുപാലം സംരക്ഷണസമിതി നടത്തിയ തൂക്കുപാല നവീകരവുമായി ബന്ധപ്പെട്ട സമരങ്ങള്‍ വിജയം കാണുകയായിരുന്നു. എന്നാല്‍ തൂക്കുപാല നവീകരണത്തിന് മുന്‍കൈയെടുത്തവരെ ഉദ്ഘാടന വേളയില്‍ ക്ഷണിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: