തിരുവനന്തപുരം: കെ.കരുണാകരന് ജീവിച്ചിരുന്നെങ്കില്‍ മുരളീധരനെ ചാട്ടവാറിനടിച്ചേനെയന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. നിയമസഭ വേളയിലാണ് മുരളീധരനെ വി.എസ് രൂക്ഷമായി വിമര്‍ശിച്ചത്. കരുണാകരന്റെ പ്രിയ പുത്രന് ഉമ്മന്‍ ചാണ്ടിയുടെ വക്കാലത്ത് ഏറ്റെടുത്തതായാണ് കോണ്‍ഗ്രസിന്റെ ഉപശാലകളില്‍ കേള്‍ക്കുന്ന വര്‍ത്തമാനം.
കെ.മുരളീധരന് ഐ ഗ്രൂപ്പില്‍ നിന്നും മാറി ഉമ്മന്‍ ചാണ്ടിക്കൊപ്പം എ ഗ്രൂപ്പിലാണെന്നാണ് കോണ്‍ഗ്രസിലെ അണിയറ സംസാരമെന്ന് വി.എസ് ആരോപിച്ചു. ഇത് കാണാന്‍ അദ്ദേഹത്തിന്റെ അച്ഛന് കെ.കരുണാകരന് ഇല്ലാതിരുന്നത് നന്നായി എന്നും അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ മുരളിയെ ചാട്ടയ്ക്ക് അടിക്കുമായിരുന്നുവെന്നും വി.എസ് പറഞ്ഞു.
മഹാത്മാ ഗാന്ധിയോട് സാദൃശ്യപ്പെടുത്തിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടി അത്രത്തോളം മഹാനാണെന്നാണ് മുരളി ബുധനാഴ്ച നിയമസഭയില്‍ പറഞ്ഞതെന്നും വി.എസ് പരിഹസിച്ചു.ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ വി.എസിന്റെ പ്രസംഗത്തിനെതിരേ രംഗത്തുവന്നു. വി.എസിനെ പ്രതിരോധിച്ച് പ്രതിപക്ഷ അംഗങ്ങളും ഇരിപ്പിടത്തില്‍ നിന്ന് എണീറ്റതോടെ സഭ തടസപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: