ന്യൂദല്‍ഹി: കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്ന് ചില ഗ്രാമങ്ങളെ വേണമെങ്കില്‍ സംസ്ഥാനത്തിന് ഒഴിവാക്കാമെന്ന് കേന്ദ്രം. പരിസ്ഥിതിവരുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെഎന്‍ ശര്‍മ്മയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ള പ്രദേശങ്ങളില്‍ ജനവാസമുള്ള ചിലവ ഒഴിവാക്കാം. അതിന് സംസ്ഥാനത്തിന് നടപടിയെടുക്കാം. എന്നാല്‍ അടിസ്ഥാന ഘടകം ഗ്രാമമാണ് എന്ന വ്യവസ്ഥ മാറ്റാന്‍ കഴിയില്ല.
ഗ്രാമമെന്ന വ്യവസ്ഥയ്ക്കു പകരം ഗ്രാമത്തിലുള്ള സര്‍വ്വേ നമ്പര്‍ അടിസ്ഥാനമാക്കി ചില പ്രദേശങ്ങളെ ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഇത് സാധ്യമല്ലെന്ന കര്‍ശന നിലപാടാണ് കേന്ദ്രം കൈക്കൊണ്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: