മാരാരിക്കുളം: ചേന്നവേലി കടപ്പുറത്തെ പുലിമുട്ടു നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആക്ഷേപം ഉയരുന്നു. നേരത്തെ കടല്‍ക്ഷോഭം അനുഭവപ്പെടുമ്പോള്‍ മണ്ണില്‍ താഴ്ന്ന കല്ലുകള്‍ ജെസിബി ഉപയോഗിച്ചും മററും ഉയര്‍ത്തിയെടുത്താണ് കൂടതലും നിര്‍മ്മാണ ജോലികള്‍ ചെയ്തിരിക്കുന്നതെന്നാണ് പ്രധാനമായും ആക്ഷപമുയരുന്നത്. കൂടാതെ നെറ്റ് വിരിച്ച് കല്ലിടണം എന്ന നിബന്ധനയും പാലിച്ചിട്ടില്ല. ചിലയിടങ്ങളില്‍ പുലിമുട്ടിന്റെ നീളം കൂടുതലും മറ്റ് ചിലയിടങ്ങളില്‍ പുലിമുട്ടിന്റെ കടലിലേക്കുള്ള നീളം കുറവുമാണ്. ഇത് മൂലം ഈ പ്രദേശത്ത് അടുത്ത കടല്‍ക്ഷോഭത്തില്‍ ദുരന്തം ഉണ്ടാകുമെന്നാണ് തീരദേശവാസികള്‍ പറയുന്നത്. വേനല്‍ കാലത്തു പോലും പ്രദേശത്ത് കടല്‍ ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ തീരവാസികളുടെ ഏറെ കാലത്തെ മുറവിളിക്കൊടുവിലാണ് ഇവിടെ പുലിമുട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. കല്ലുകള്‍ പുതുതായി ഇറക്കി അതുപയോഗിച്ച് വേണം നിര്‍മ്മാണം നടത്തേണ്ടത്. അതിനു പകരം അധികൃതരുടെ ഒത്താശയോടെ മണ്ണില്‍ താഴ്ന്നു കിടന്ന കല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: