ആത്മാവിനെ ഒരുപ്രകാരവും കൊല്ലാന്‍ സാധ്യമല്ലെന്നിരിക്കെ, ശ്രീകൃഷ്ണന്റെ കാര്യമായ ഈ യുദ്ധത്തില്‍ വന്നുചേരുന്ന ഹിംസ, ഹിംസയല്ല എന്ന പൂര്‍ണബോധത്തോടെ യുദ്ധം ചെയ്യണമെന്ന് ഭഗവാന് നിര്‍ദ്ദേശിക്കുന്നു. ഒരു ജഡ്ജി കൊലയാളിയെ വധശിക്ഷയ്ക്ക് വിധിക്കുന്നത് ഘാതകന് സ്വാര്‍ത്ഥത്തിനുവേണ്ടി ചെയ്ത കൊലയുടെ പാപഫലം അനുഭവിക്കാതിരിക്കാന്‍ വേണ്ടിയാണ്.
മനുസ്മൃതിയുടെ നിര്‍ദ്ദേശമാണത്. അതിനാല്‍ ജഡ്ജിക്ക് പാപമില്ല. ഭഗവാന്റെ ആജ്ഞയനുസരിച്ച് അര്ജ്ജുനന് ഗുരുക്കന്മാരെയും ബന്ധുജനങ്ങളെയും വധിച്ചാല്‍ പാപമില്ല എന്ന് ഭഗവാന് വ്യക്തമാക്കുന്നു.
സുഹൃത്തിന് പുതിയ വസ്ത്രം കിട്ടുന്നു
ജീവാത്മാവിന് പ്രവര്‍ത്തന ശക്തി കൊടുത്തുകൊണ്ട് ശ്രീകൃഷ്ണന് പരമാത്മാവായി സര്‍വപ്രാണികളുടെയും ഹൃദയത്തില്‍ ശോഭിക്കുന്നു. ജീവാത്മാക്കളുടെ സുഹൃത്താണ് ഞാന്‍ എന്ന് ഭഗവാന് പറയുന്നു.
”സുഹൃദം സര്‍വഭൂതാനാം
ജ്ഞാത്വാ മാം ശാന്തിമൃച്ഛതി”
(= സര്‍വപ്രാണികളുടെയും സുഹൃത്തായി എന്നെ അറിഞ്ഞാല്‍ മാത്രമേ മനുഷ്യനു പൂര്‍ണതയില്‍ എത്താന്‍ കഴിയൂ) ഗീത 5-29.
എല്ലാവരുടെയും സുഹൃത്തായ ഭഗവാന് ശരീരം പഴകുമ്പോള്‍ പുതിയ ശരീരം കൊടുക്കുന്നു. ഒരു സുഹൃത്ത് നമ്മുടെ വസ്ത്രം പഴകുമ്പോള്‍ പുതിയ വസ്ത്രം തരുന്നതുപോലെ. അതുകൊണ്ട് ഭീഷ്മദ്രോണാദികള്ക്ക് തങ്ങളുടെ പഴയ ശരീരം നഷ്ടപ്പെടുന്നതില്‍ വിഷമം തോന്നുകയില്ല. പുതിയവ കിട്ടുന്നതുകൊണ്ട് ഈ യുദ്ധത്തില്‍ അവര്‍ക്ക് സന്തോഷമേ തോന്നുകയുള്ളൂ. അതുകൊണ്ട് അര്‍ജ്ജുനാ, നീ ദുഃഖിക്കേണ്ട ആവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: