വയസ്സേറെച്ചെന്ന് അക്ഷരം പഠിക്കുകയും അത് അപ്രതീക്ഷിതമായി കൂട്ടി വായിക്കുകയും ചെയ്തപ്പോള്‍ ആ പതിനേഴുകാരനായ യുവാവ് ആര്‍ത്തു തുള്ളി. സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ വി.ടി. എന്ന രണ്ടക്ഷരത്താല്‍ തിളങ്ങിനിന്ന വി. ടി. ഭട്ടതിരിപ്പാടിനെ മലയാളം മറക്കില്ല.
നാടകം എന്ന മാധ്യമത്തിലൂടെ സാമൂഹ്യ പരിഷ്കാരത്തിന് തിരികൊളുത്തിയ നാടാണ്നമ്മുടേത്. വി.ടി. യുടെ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകവും അതുപോലുള്ള ഒന്നാണ്. നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ തിരികൊളുത്തിയ ഒരു നാടകമായിരുന്നു അത്. അതിന്റെ ശക്തമായ സ്വാധീനം പില്ക്കാലത്ത് ആ സമുദായത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചു.
നിരവധി ലേഖനങ്ങളും ചെറുകഥകളും ആത്മകഥയും കൈരളിക്കു സംഭാവനനല്‍കിയിട്ടുണ്ട് വി.ടി. തൃത്താലയില്‍ നിന്നും ജനിച്ച് തെളിമയുടെ മഹാശൈലത്തിലെത്തിയ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ആതലമുറക്കാര്ക്ക് ആവേശമായിരുന്നു. പ്രസംഗവും, പ്രവൃത്തിയും ഒരേദിശയില്‍ വരുത്തുവാന്‍ കഴിഞ്ഞ അപൂര്‍വം പേരില്‍ ഒരാളായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തിന്റെ വിളക്കായിരുന്ന ആ മഹാന്റെ ചരമദിമാണിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: