തൊടുപുഴ: കസ്തൂരി രംഗന് റിപ്പോര്ട്ടിന്മേല് കേരളം നല്കിയ റിപ്പോര്‍ട്ട് കേന്ദ്രം തള്ളിയതോടെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാനുള്ള അവസരം സംസ്ഥാന സര്ക്കാര്പാഴാക്കിയതായി അഡ്വ. ജോയ്സ് ജോര്‍ജ്ജ് എം.പി തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിലെ വസ്തുതാപരമായ പിശകുകളും പാകപ്പിഴകളും തിരുത്താന്‍ തയ്യാറാകാതിരുന്നതാണ് കേരള ജനതയെ അപകടകരമായ സാഹചര്യത്തിലേയ്ക്ക് എത്തിച്ചത്.
2014 ല്‍ ഉമ്മന്‍ വി. ഉമ്മന്‍ സമിതി കേന്ദ്രത്തിന് നല്കിയ റിപ്പോര്‍ട്ട് മുതല്‍ തുടര്‍ന്ന് വന്ന തെറ്റുകളാണ് ഇത്തരത്തിലൊരു അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുള്ളത്. പശ്ചിമഘട്ടത്തില്‍ യഥാര്‍ത്ഥത്തിലുള്ള വനവിസ്തൃതിയെക്കാള്‍ കൂടിയ കണക്കുകളാണ് ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അന്നുമുതല്‍ ആരംഭിച്ച വസ്തുതാപരമായ തെറ്റുകളുടെ ഘോഷയാത്രയാണ്.വനാതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് വില്ലേജടിസ്ഥാനത്തില്‍ കൃത്യമായ ഭൂപടവും റിപ്പോര്‍ട്ടും അക്ഷാംശവും രേഖാംശവും രേഖപ്പെടുത്തി കേന്ദ്രത്തിന് നല്കിയാല് പരിസ്ഥിതി ലോല പട്ടികയില്‍ നിന്ന് കൃഷിയിടങ്ങളേയും ജനവാസ കേന്ദ്രങ്ങളെയും തോട്ടങ്ങളെയും ടൗണ്‍ഷിപ്പുകളെയും ഒഴിവാക്കി നല്‍കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉറപ്പ് നല്‍കിയിരുന്നു. കേന്ദ്രം നല്കിയ അനുകൂല സാഹചര്യത്തെ പ്രയോജനപ്പെടുത്താന്‍ ഒന്നര വര്‍ഷം സമയം ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല എന്നത് കടുത്ത അലംഭാവമാണ് വ്യക്തമാക്കുന്നത്.ഗോവയില്‍ 91 വില്ലേജുകള്‍ ഇ.എസ്.എ യില്‍ ഉള്‍പ്പെട്ടിരുന്നത് 19 വില്ലേജുകളാക്കി ചുരുക്കി ജനങ്ങളെ രക്ഷിക്കാന്‍ അവിടുത്തെ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ കോട്ടയത്തെ 4 വില്ലേജുകളെ മാത്രം ഒഴിവാക്കിയെടുക്കാന്‍ അമിതാവേശം കാണിച്ച സര്‍ക്കാര്‍ സംസ്ഥാനത്തെ 119 വില്ലേജുകളിലെ പതിനായിരക്കണക്കിന് കര്‍ഷകരെ പാടെ അവഗണിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: