കറുകച്ചാല്‍ : ചങ്ങനാശ്ശേരി താലൂക്കിന്റെ കിഴക്കന്‍ മേഖലയായ കറുകച്ചാല്‍ നെടുംകുന്നം പ്രദേശങ്ങളിലെ കുന്നുകള്‍ തകര്‍ത്ത് മണ്ണുമായി പായുന്ന ടിപ്പറുകള്‍ വരുത്തുന്ന അപകടം തുടരുന്നു. മണ്ണുമായി ടിപ്പറുകള്‍ അമിത വേഗത്തില്‍ പായുകയാണ്. രാത്രി കാലങ്ങളിലും മണ്ണു കടത്തുന്നതായി നാട്ടുകാര്‍ പറയുന്നു. വാഴൂര്‍ റോഡില്‍ ഈ അടുത്തകാലത്തായി നിരവധി പേരാണ് ടിപ്പറിനടിയില്‍പെട്ട് മരിച്ചതും പരിക്കേറ്റതും. അപകടം നടക്കുമ്പോള്‍ ടിപ്പറുകളുടെ വേഗത നിയന്ത്രിക്കുമെങ്കിലും ദിവസങ്ങള്‍ക്കകം പഴയ പടിയാകും. കഴിഞ്ഞ ബുധനാഴ്ച ചങ്ങനാശ്ശേരി റയില്‍വേ ജംഗ്ഷനില്‍ ലോറിയും സ്കൂട്ടറും ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. വാഴൂര്‍ റോഡില്‍ നിരന്തരം ഉണ്ടാകുന്ന അപകടങ്ങളും അമിത വേഗതയും നിയന്ത്രിക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: