തലശ്ശേരി: തലശ്ശേരി നഗരസഭാ ചെയര്മാന് സ്ഥാനം കാരായി ചന്ദ്രശേഖരനും രാജിവെച്ചു. തലശ്ശേരി നഗരസഭാ ചെയര്‍മാനായി കാരായി ചന്ദ്രശേഖരന് സത്യപ്രതിജ്ഞ ചെയ്തതോടെ തുടങ്ങിയ വിവാദത്തിനാണ് ഇന്നലെ താല്‍ക്കാലിക വിരാമമായത്. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയായ കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ച് ജയിപ്പിക്കുകയും ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്യിക്കുകയുമായിരുന്നു.
കൊലക്കേസില്‍ ഗൂഢാലോചനക്കും പ്രേരണാകുറ്റത്തിലും പ്രതിയായി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി നിരോധനം നിലനില്‍ക്കവെയാണ് കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ ചെയര്‍മാനാക്കിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ജനങ്ങളുടെ ഇടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് നല്‍കാതെ വന്നതിനെ തുടര്‍ന്നാണ് രാജി. ഇതേ കേസില്‍ പ്രതിയായി നാടുകടത്തപ്പെട്ട കാരായി രാജനും കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: