ഗുവാഹത്തി: ട്രാക്കില്‍ ഇന്നലെയും പൊന്നിന് കൊയ്ത്ത്. പുരുഷ-വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സ്, 1500 മീറ്റര്‍, 4-400 മീറ്റര്‍ റിലേ, പുരുഷന്മാരുടെ ഷോട്ട്പുട്ട്, ട്രിപ്പിള്‍ജമ്പ്, വനിതകളുടെ ജാവലിന്‍, 200 മീറ്റര്‍, എന്നിവയില്‍ ഇന്നലെ ഇന്ത്യ പൊന്നണിഞ്ഞു.
വനിതകളുടെ 1500 മീറ്ററില്‍ മലയാളികളുടെ സുവര്ണ്ണമുത്ത് പി.യു. ചിത്ര പൊന്നണിഞ്ഞു. 4:25.60 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര തന്റെ സീനിയര്‍ തലത്തിലെ ആദ്യ രാജ്യാന്തര മെഡല്‍ സ്വന്തമാക്കിയത്. അവസാന പത്ത് മീറ്റര്‍ വരെ രണ്ടാമതായിരുന്ന ചിത്ര പിന്നീട് അവിശ്വസനീയമായ കുതിപ്പില്‍ ലങ്കന്‍ താരത്തെ പിന്നിലാക്കുകയായിരുന്നു. വെങ്കലവും ലങ്കന്‍ താരത്തിനാണ്.
പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ മലയാളി താരം രഞ്ജിത്ത് മഹേശ്വരി പൊന്നണിഞ്ഞു. 15.89 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡോടെയാണ് മഹേശ്വരി സ്വര്‍ണ്ണം നേടിയത്. തന്റെ നാലാം ശ്രമത്തിലാണ് രഞ്ജിത്ത് മഹേശ്വരി ഈ ദൂരം താണ്ടിയത്. 2006-ലെ കൊളംബോ മീറ്റില്‍ ശ്രീലങ്കയുടെ ചാമിന്ദ വീരസിംഗെ സ്ഥാപിച്ച 16.26 മീറ്ററിന്റെ റെക്കോര്‍ഡാണ് രഞ്ജിത്തിന്റെ കുതിപ്പില്‍ പഴങ്കഥയായത്. വെള്ളിയും ഇന്ത്യക്ക് തന്നെ. നാലാം ശ്രമത്തില്‍ 15.89 മീറ്റര്‍ താണ്ടിയ ജെ. സുരേന്ദ്രര്‍ വെള്ളി നേടിയപ്പോള്‍ 15.76 മീറ്റര്‍ ചാടി പാക്കിസ്ഥാന്റെ മുഹമ്മദ് അഫ്സല് വെങ്കലം കരസ്ഥമാക്കി.
100 മീറ്ററില്‍ കൈവിട്ട സ്വര്‍ണ്ണം ശ്രബാനി നന്ദ 200 മീറ്ററില്‍ സ്വന്തമാക്കി.
23.91 സെക്കന്റില്‍ പറന്നെത്തിയാണ് ശ്രബാനി പൊന്നണിഞ്ഞത്. ഇന്ത്യയുടെ തന്നെ ദ്യൂതി ചന്ദ് 24.14 സെക്കന്റില്‍ വെള്ളിയും ശ്രീലങ്കയുടെ ആര്.എം.ആര്.കെ. രത്നായകെ 24.17 സെക്കന്റില്‍ വെങ്കലവും നേടി.
പുരുഷ ഹര്‍ഡില്‍സില്‍ 50.54 സെക്കന്റില്‍ അയ്യാസ്വാമി ധരുണും വനിതകളില്‍ 57.69 സെക്കന്റില്‍ ജുവാന മുര്‍മുവുമാണ് രാജ്യത്തിനായി സ്വര്‍ണ്ണം നേടിയത്. പുരുഷ വിഭാഗത്തില്‍ 50.57 സെക്കന്റില്‍ ഫിനിഷ് ചെയ്ത് മലയാളി താരം ജിതിന് പോളും വനിതകളില്‍ 58.92 സെക്കന്റില്‍ അശ്വിനി അകുഞ്ചിയും വെള്ളിയും സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ വെങ്കലം പാക്കിസ്ഥാന്റെ മഹ്ബൂബ് അലിയും വനിതകളില്‍ ശ്രീലങ്കയുടെ കൗസല്യയും കരസ്ഥമാക്കി.
പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ~18.45 മീറ്റര്‍ എറിഞ്ഞ് ഓംപ്രകാശ് സിങ് സ്വര്‍ണ്ണം നേടിയപ്പോള്‍ ഇന്ത്യയുടെ തന്നെ ജസ്ദീപ് സിങ് 17.56 മീറ്റര്‍ എറിഞ്ഞ് വെള്ളിയും പാക്കിസ്ഥാന്റെ മുഹമ്മദ് വാസീം (16.28മീറ്റര്‍) വെങ്കലവും കരസ്ഥമാക്കി.
വനിതകളുടെ ജാവലിന്‍ ത്രോയില്‍ 59.41 മീറ്റര്‍ എറിഞ്ഞാണ് സുമന്‍ദേവി പൊന്നണിഞ്ഞത്. 57.13 മീറ്റര്‍ എറിഞ്ഞ ദേശീയ റെക്കോര്‍ഡുകാരി അനു റാണി വെള്ളി നേടിയപ്പോള്‍ ശ്രീലങ്കയുടെ നദീക ലക്മാലി വെങ്കലം കരസ്ഥമാക്കി.
വനിതകളുടെ 10,000 മീറ്റര്‍ കഴിഞ്ഞ ദിവസം നടന്ന 5000 മീറ്ററിന്റെ തനിയാവര്‍ത്തനമായിരുന്നു. എല്‍. സൂര്യ ഗെയിംസ് റെക്കോര്‍ഡോ പൊന്നണിഞ്ഞപ്പോള്‍ വെള്ളി നേടിയ സ്വാതി ഗദാവെയും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 32:39.86 സെക്കന്റിലാണ് സൂര്യ ഫിനിഷ് ലൈന്‍ കടന്നത്. 2006-ലെ കൊളംബോ മീറ്റില്‍ ഇന്ത്യയുടെ പ്രീജ ശ്രീധരന് സ്ഥാപിച്ച 34:27.13 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്. ശ്രീലങ്കന്‍ താരം ലെമ ഹെവാെഗ വെങ്കലം സ്വന്തമാക്കി. ഇന്നലത്തെ സ്വര്‍ണ്ണനേട്ടത്തോടെ എല്‍. സൂര്യ ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി.
പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ്കുമാര്‍ സരോജ് ഇന്ത്യക്കായി പൊന്നണിഞ്ഞു. ലങ്കന്‍ താരം സഞ്ജീവ് ലക്മല്‍ വെള്ളി നേടിയപ്പോള്‍ വെങ്കലം ഇന്ത്യയുടെ രാഹുല്‍ സ്വന്തമാക്കി.
4-400 മീറ്റര്‍ റിലേയില്‍ 03:06.74 സെക്കന്റില്‍ ഫനിഷ് ചെയ്ത് ഇന്ത്യ സ്വര്‍ണ്ണം നേടിയപ്പോള്‍ 03:07.59 സെക്കന്റില്‍ ശ്രീലങ്ക വെള്ളിയും 03:14.82 സെക്കന്റില്‍ പാക്കിസ്ഥാന് വെങ്കലവും നേടി. വനിതകളില്‍ ഇന്ത്യക്ക് പിന്നില്‍ ശ്രീലങ്കക്കാണ് വെള്ളി.
പുരുഷന്മാരുടെ 200 മീറ്ററില്‍ ശ്രീലങ്കയുടെ എം.വി.എസ്. ഡി സില്‍വ സ്വര്‍ണ്ണം േനടിയപ്പോള്‍ മാലിദ്വീപിന്റെ സെയ്ദ് ഹസ്സന് വെള്ളിയും പാക്കിസ്ഥാന്റെ ലിയാഖത്ത് അലി വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: