പള്ളുരുത്തി (കൊച്ചി): കേരളത്തിലെ സ്വകാര്യഹോമിയോ ഡോക്ടര്‍മാരുടെ പ്രശ്നത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. കേരളത്തില്‍ അനധികൃതമായി പ്രാക്ടീസ് നടത്തുന്ന ഹോമിയോ ഡോക്ടര്‍മാര്‍ വര്‍ദ്ധിക്കുന്നുവെന്നും ഇതുമൂലം സാധാരണക്കാര്‍ക്ക് ഹോമിയോപ്പതി മരുന്നുകളോട് വിശ്വാസക്കുറവ് വരുന്നുവെന്നും കാട്ടി കുമ്പളങ്ങി സ്വദേശി ഡോ.വിജയനാഥ് ഷേണായ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരാതി നല്‍കുകയായിരുന്നു.
2015 ഡിസംബര്‍ 24നാണ് വിജയ്നാഥ് ഷേണായ് പ്രധാനമന്ത്രിയെ ഈ കാലഘട്ടത്തില്‍ ഹോമിയോരംഗം നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ബോദ്ധ്യപ്പെടുത്തിയത്. ഏകദേശം ഒന്നരമാസത്തിനുശേഷം പ്രധാനന്ത്രിയുടെ ഓഫീസില്‍ നിന്നും വിജയ്നാഥ് ഷേണായിക്ക് രേഖാമൂലം അറിയിപ്പെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതി സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയുടെ ഓഫീസിലേക്ക് കൈമാറുകയും ഇതേ ഓഫീസില്‍ നിന്നും കേരള ഗവണ്മെന്റ് സെക്രട്ടറിയോടും, കേരളാ ഹോമിയോ മെഡിക്കല്‍ കൗണ്‍സിലിനോടും പത്ത് ദിവസത്തിനകം ഇതേപ്പറ്റിയുള്ള റിപ്പോര്‍ട്ട് തേടുകയും ചെയ്തിരിക്കുകയാണ്.
അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത പലരും ഹോമിയോ ഡോക്ടര്‍ എന്ന നിലയില്‍ ചികിത്സിക്കുകയാണ.് നിര്‍ണ്ണായകഘട്ടത്തില്‍ രോഗിയുടെ ജീവന്‍വരെ അപകടത്തിലായേക്കാവുന്ന അവസ്ഥയില്‍ ഈ ഡോക്ടര്‍മാര്‍ രോഗികളെ കയ്യൊഴിയാവുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. ഈ പ്രശ്നങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചാണ് പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചതെന്ന് ഡോ.വിജയ്നാഥ് പറയുന്നു.
അത്ഭുതാവഹമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഡോക്ടര്‍ ഇതുപറയുമ്പോള്‍ വാക്കുകളില്‍ ആവേശം. ഇത് കേരളത്തില്‍ സ്വകാര്യമേഖലയില്‍ പ്രാക്ടീസ് ചെയ്യുന്ന മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ആവേശമുണ്ടാക്കും.
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വ്യാജ ഹോമിയോ ഡോക്ടര്‍മാര്‍ക്കെതിരെ നിയമപോരാട്ടം നടത്തിവരിക കൂടിയാണ് ഡോ.വിജയ്നാഥ് ഷേണായ്. 2011ലെ ഒരു ഹൈക്കോടതി വിധിയില്‍ പ്രാക്ടീസ് ഇല്ലാത്ത ഡോക്ടര്‍മാരെ നിയന്ത്രിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ ഹോമിയോ രംഗം സംശുദ്ധമാകുമെന്നാണ് വിശ്വാസമെന്ന് ഡോക്ടര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: