തിരുവനന്തപുരം: സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തുവരികയാണെന്നും മറ്റ് കൊലപാതകങ്ങളിലും ഇവര്‍ക്കുള്ള ബന്ധം ഉടന്‍ പുറത്തറിയുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്. പൂജപ്പുരയില്‍ വിമോചന യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കതിരൂരില്‍ ആര്‍എസ്എസ് നേതാവായിരുന്ന മനോജിനെ കൊല്ലിച്ചത് ആരാണെന്ന് നേരത്തെ പൊതുസമൂഹം വിശ്വസിച്ചിരുന്നതിന് ഇപ്പോള്‍ കോടതിയിലൂടെ തന്നെ സ്ഥിരീകരണം ലഭിക്കുകയാണ്. ഷുക്കൂര്‍ വധക്കേസിലും കൊല്ലിച്ച സിപിഎം നേതാക്കളിലേക്ക് അന്വേഷണമെത്തുന്നു. ടി.പി.ചന്ദ്രശേഖരനെ കൊന്നതാരെന്ന് നമുക്കറിയാം. കൊല്ലിച്ചവരെയും കണ്ടെത്തണം. അതാരെന്ന് ടിപിയുടെ ഭാര്യ രമ തന്നെ വ്യക്തമാക്കിയയിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ചരട് വലിക്കുന്നത് സിപിഎമ്മിന്റെ ഉന്നത നേതാക്കളാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാവുകയാണ്.
കണ്ണൂരില്‍ സമാധാനം നിലനിര്‍ത്താന്‍ ചര്‍ച്ചയാവാമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിപിഎം ഇതിന് തയ്യാറല്ല. അവര്‍ക്ക് നാട്ടില്‍ ചോരപ്പുഴയൊഴുക്കണം. നിരപരാധികളുടെ ചോരയാലാണ് അവര്‍ മണ്ണ് ചുവപ്പിക്കുന്നത്.
ബിജെപി അധികാരത്തിലെത്തിയാല്‍ ആദ്യം സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരഹാരം കാണുമെന്ന് കുമ്മനം പറഞ്ഞു. മുന്നണികളുടെ കൂട്ട്കൃഷി ഭരണം ജനങ്ങള്‍ക്ക് മടുത്തു. അവര്‍ ബിജെപിയെയാണ് പ്രതീക്ഷയോടെ കാണുന്നതെന്ന് യാത്രാനുഭവത്തിലൂടെ വ്യക്തമാകുന്നു. ആരേയും ആക്ഷേപിക്കാനോ അവഹേളിക്കാനോ അല്ല യാത്ര നടത്തിയത്. മറിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുന്ന സാധാരണക്കരുടെ ജീവല്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തി അവരെ മുഖ്യധാരയിലെത്തിക്കുന്നതിനായിരുന്നു. യാത്രയില്‍ ലഭിച്ച സ്വീകരണങ്ങള്‍ മറക്കാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: