കോട്ടയം: എല്‍ഡിഎഫിന്റെ മദ്യനയം പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം പരാജയമാണ്. ബോധവല്‍ക്കണത്തിലൂടെ മാത്രമേ മദ്യവര്‍ജ്ജനം സാധ്യമാകൂ. എന്നാല്‍ ഇവിടെ വിദേശമദ്യവില്പന വര്‍ദ്ധിച്ചു. ബിയര്‍, വൈന്‍ എന്നിവയുടെ വില്പന 131 ശതമാനത്തിലധികമാണ് വര്‍ദ്ധിച്ചത്.
സര്‍ക്കാരിന്റെ വികലമായ നയത്തിന്റെ ഫലമായി കേരളം ഇന്ന് ലഹരിയുടെ സമാന്തരഹബ്ബായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസം എട്ടുകോടിരൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തത് ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അഴിമതിമുക്ത കേരളമെന്നത് സ്വപ്നം മാത്രമാണ്. മാണിയെ മുന്നണിയിലേക്ക് കൊണ്ടുവരുന്ന കാര്യം തീരുമാനിച്ചിട്ടില്ല. മാണി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് ആദ്യം എറ്റുപറഞ്ഞശേഷം ബാക്കി ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: