ആലപ്പുഴ: ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കയ്യടി വാങ്ങാനുള്ളതാണെന്നും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണെന്നും കേരള എന്‍ജിഒ സംഘ്. നികുതി കുടിശിക ഇതേവരെ പിരിച്ചെടുത്തില്ല.
സെസ് ഏര്‍പ്പെടുത്തിയതിനുശേഷമാണ് ബസ്ചാര്‍ജ് ഒരുരൂപാ കുറച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 60 വയസ് ആയി ഉയര്‍ത്തുകയോ നിലവിലുള്ള ഒഴിവുകള്‍ നികത്തുകയോ ചെ യ്തിട്ടില്ല. ഇറിഗേഷന്‍ ഉള്‍പ്പെടെ പല വകുപ്പുകളിലും ഇതേവരെ ശമ്പളം കൊടുത്തിട്ടില്ല.
മാത്രവുമല്ല, ട്രഷറിയെ തകര്‍ക്കുവാനുള്ള ഗൂഢശ്രമവും നടക്കുന്നു. അതിന്റെ ഭാഗമായാണ് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളം ബാങ്കുകള്‍ വഴി മാറ്റുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു മൂലം ട്രഷറര്‍ ഇടപാടുകള്‍ കുറയാന്‍ കാരണമാകുമെന്നും എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എ. പ്രകാശ് പറഞ്ഞു. ജില്ലാ പ്വര്ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന് അദ്ധ്യക്ഷത വഹിച്ചു. രജീഷ്, വി. ലക്ഷ്മികാന്ത്, പി. ഷിബു, ജി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: