അടിമാലി: അഡ്മിറ്റ് ചെയ്ത രോഗിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടറെ കൈയ്യേറ്റം ചെയ്യുകയും മരുന്ന് കുറുപ്പടി നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിക്ഷേധിച്ച് ഡോക്ടര്മ്മാര് ഉള്‍പ്പെടെയുളള ആശുപത്രി ജീവനക്കാര്‍ മിന്നല്‍ സമരം നടത്തി. അടിമാലി താലൂക്കാശുപത്രിയില്‍ വ്യഴാഴ്ച രാത്രി 9 മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അടിമാലി ടൗണിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അടിമാലി മന്നാങ്കാല സ്വദേശി വി എച്ച് ഹനീഫ അടിമാലി മാര്‍ക്കറ്റില്‍ ഒറ്റയാള്‍ സമരം ആരംഭിച്ചിരുന്നു. വയോധികനായ ഹനീഫയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ അടിമാലി പോലീസ് എത്തി ഹനീഫയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ചോപ്രയും പോലീസിനൊപ്പം ഉണ്ടായിരുന്നു. പോലീസ് മടങ്ങുകയും ഡ്യുട്ടി തുടരുകയും ചെയ്യുകയായിരുന്ന ഡോ.സ്മിതയോട് വൈസ് പ്രസിഡന്റ് ഹനീഫയെ അഡ്മിറ്റ് ചെയ്യരുതെന്നും പറഞ്ഞ് വിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ രോഗിയെ പറഞ്ഞുവിടാന്‍ പറ്റിയ ആരോഗ്യസ്ഥിതി അല്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ പ്രകോപിതനായ വൈസ്പ്രസിഡന്റ് ഡോക്ടറോട് മോശമായി പെരുമാറുകയും ഡോക്ടറുടെ കൈവശമിരുന്ന മരുന്ന് കുറിപ്പടി ബലമായി വാങ്ങി നശിപ്പിക്കുകയുമായിരുന്നു. ഇതിനിടെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. വിവരം ഡോക്ടര്‍മ്മാരും ജീവനക്കാരും പൊലീസില്‍ അറിയിച്ചതോടെ വൈസ്പ്രസിഡന്റ് ആശുപത്രിയില്‍ നിന്ന് പോവുകയും ചെയ്തു. സംഭവത്തില്‍ പ്രതിക്ഷേധിച്ച് വെളളിയാഴ്ച രാവിലെ 11 മണിമുതല്‍ ഒരുമണിക്കൂര്‍ ആശുപത്രി ജീവനക്കാര്‍ പ്രതിക്ഷേധ സമരം നടത്തുകയും ചെയ്തു. 76 കാരനായ ഹനീഫ വ്യാഴാഴ്ച രാവിലെയാണ് നിരാഹാര സമരം ആരംഭിച്ചത്. ആശുപത്രിയിലെത്തിയ ഹനീഫ സമരം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് മുന്‍പും വൈസ്പ്രസിഡന്റിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മന്നാങ്കാല സ്വദേശിയും മുടിപ്പാറച്ചാല്‍ മാലിന്യ വിരുദ്ധ സമിതിയും വൈസ്പ്രസിഡന്റിന്റെ തനിസ്വഭാവം
നേരില്‍ കണ്ടിരുന്നെങ്കും പോലീസ് പരാതിയില്ലാതെ പ്രശ്നം പരിഹരിച്ചതിനിടെയാണ് ഇപ്പോഴത്തെ സംഭവം. അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: