തിരൂര്‍: തുഞ്ചന്‍ ഉത്സവത്തിന് ഇന്ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തിരിതെളിയും. എഴുത്തുകാരനും ഗാന്ധിജിയുടെ കൊച്ചു മകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധി ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേന്ദ്രസാഹിത്യ അക്കാദമിയും തുഞ്ചന്‍ സ്മാരക ട്രസ്റ്റും സംയുക്തമായി 14, 15 തീയതികളില്‍ സര്‍ഗാത്മകതയും സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ദക്ഷിണമേഖലാ സാംസ്കാരിക കേന്ദ്രവും കേരള സംസ്ഥാന സാംസ്കാരിക വകുപ്പും നേതൃത്വം നല്കുന്ന ദക്ഷിണേന്ത്യന്‍ കവികള്‍ പങ്കെടുക്കുന്ന കാവ്യോത്സവവും അരങ്ങേറും.
ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തുഞ്ചന്‍ കലോത്സവം കവി ബാലചന്ദ്രന് ചുളളിക്കാടും നാളെ രാവിലെ 10ന് ദേശീയ സെമിനാര്‍ മറാത്തി സാഹിത്യകാരന് ബാല്‍ചന്ദ്ര നേമഡെയും ഉദ്ഘാടനം ചെയ്യും. രുഗ്മിണി ഭയ നായര്‍, വി.വി. സുബ്രമഹ്മണ്യന്, സാറാ ജോസഫ്, കെ.സി. നാരായണന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സാഹിത്യത്തെ മാറ്റിനിര്‍ത്തുന്ന മലയാള പാഠ്യപദ്ധതി എന്ന വിഷയത്തില്‍ വിദ്യാഭ്യാസ സെമിനാറും നടക്കും. സമാപന സമ്മേളനം 16ന് വൈകിട്ട് അഞ്ചിന് എം.പി.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: