കോട്ടയം: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ എസ്എഫ് ഐ നേതാക്കളുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയും മാതാപിതാക്കളും നല്കിയ പരാതിയില്‍ പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ല. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പെണ്‍കുട്ടി മാനസിക വിഭ്രാന്തിക്ക് അടിമയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും നടക്കുന്നു. ഈ സാഹചര്യത്തില്‍ വനിതാകമ്മീഷന് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിക്കണമെന്നും ഹരി പറഞ്ഞു. ദളിത് വിദ്യാര്‍ത്ഥിനി എസ്എഫ്ഐ നേതൃത്വത്തിന്റെ മാസങ്ങള്‍നീണ്ട പീഢനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും കേരളത്തിലെ സാംസ്കാരിക നായകന്മാരും സാഹിത്യകാരന്മാരും പ്രതികരിക്കാത്തത് ലജ്ജാകരമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.
വൈക്കം: തൃപ്പൂണിത്തുറ ആര്.എല്‍.വി.കോളേജില്‍ എസ്.എഫ്.ഐ യുടെ പ്രാകൃത വിചാരണയ്ക്ക് വിധേയയായ ദളിത് പൊണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹിന്ദു ഐക്യവേദി ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധപ്രകടനം നടത്തി.ആര്. എസ്സ. എസ്സ. താലൂക്ക് സേവാപ്രമുഖ് കെ.കെ.സനല്‍കുമാര്‍, എം.വി.സനല്‍, എം.ആര്. കൃഷ്ണകുമാര്‍,കെ. ഡി.സന്തോഷ്,എം.മനുരാജ്,കെ.ആര്.രാജേഷ്,പ്രേമചന്ദ്രവര്മ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: