കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയ്ക്ക് നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്വീകരണം നല്കി. സര്‍ക്കാരിന്റെ അതിഥിയായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
കൊളംബോയില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ 8.45നാണ് റനില്‍ വിക്രമസിംഗെ നെടുമ്പാശ്ശേരിയിലെത്തിയത്. ഭാര്യ പ്രൊഫ. മൈത്രി വിക്രമസിംഗെയും കൂടെയുണ്ടായിരുന്നു. വിമാനത്താവളത്തിലെ അറൈവല്‍ ടെര്‍മിനലില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാലിന്റെ നേതൃത്വത്തിലായിരുന്നു ഔദ്യോഗിക സ്വീകരണം. ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, ഐ.ജി മഹിപാല്‍ യാദവ്, റൂറല്‍ എസ്പി യതീഷ് ചന്ദ്ര, ചീഫ് പ്രോട്ടോകള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിച്ചു.
മാരിയറ്റ് ഹോട്ടലില്‍ പ്രഭാതഭക്ഷണത്തിന് ശേഷം ശ്രീലങ്കന്‍ പ്രധാനമന്ത്രിയും സംഘവും റോഡ് മാര്‍ഗം ഗുരുവായൂരിലേക്ക് യാത്ര തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: