മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളും സീറ്റ് മോഹികളും നവമാധ്യങ്ങളിലൂടെ പ്രചാരണം ആരംഭിച്ചു. സംസ്ഥാന നേതാക്കള്‍ മുതല്‍ സ്വതന്ത്രന്മാര്വരെ ഇതിലുള്‍പ്പെടും. ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴിയാണ് പ്രചാരണം കൊഴുക്കുന്നത്. നേതാവിന്റെ വിശേഷങ്ങള്‍ അറിയിച്ചുകൊണ്ട് പുതിയ പുതിയ പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇതിനായി പിആര്‍ഒമാരെ നിയമിച്ചവരുമുണ്ട്.
സീറ്റിനുവേണ്ടി കടുത്ത പോരാട്ടമായിരിക്കും ഇത്തവണ മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളിലും നടക്കുക. കോണ്‍ഗ്രസ്-ലീഗ് ബന്ധം തകര്‍ന്നതോടെ അടിയൊഴുക്കുകള്‍ നടക്കുമെന്ന കാര്യത്തില്‍ സംശമില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം ഉറപ്പിക്കാനാണ് നേതാക്കള്‍ ആധുനിക മാധ്യമങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നത്. എംഎല്‍എമാര്‍ക്ക് നിലവില്‍ പിആര്‍ഒമാര്‍ ഉണ്ട്. എംഎല്‍എ പങ്കെടുക്കുന്ന ഓരോ പരിപാടിയും അപ്പോള്‍ തന്നെ ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും അപ്ഡേറ്റ് ചെയ്യുകയാണ് ഇവരുടെ പ്രധാന ജോലി.
നിലമ്പൂര്‍ സീറ്റിനായി കണ്ണുനട്ടിരിക്കുന്ന കെപിസിസി സെക്രട്ടറി വി.വി.പ്രകാശ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയി, ആര്യാടന് ഷൗക്കത്ത് എന്നിവരുടെ പിആര്ഒകള് തമ്മിലാണ് വാശിയേറിയ മത്സരം നടക്കുന്നത്.അതിനിടെ ലീഗ് കോട്ടകളില്‍ മത്സരിപ്പിക്കാന്‍ സിപിഎം ലീഗ് വിമതരെ തേടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ വിമതരും സോഷ്യല്‍ മീഡിയയില്‍ സജീവമായി കഴിഞ്ഞു.
ജില്ലയിലെ മന്ത്രിമാരില്‍ എ.പി.അനില്‍കുമാറാണ് ഈ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. വണ്ടൂര്‍ മണ്ഡലം കൈവിട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു പരീക്ഷണത്തിന് തയ്യാറാകാതെ അദ്ദേഹവും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
പണ്ട് ജനപ്രതിനിധിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫഌക്സ് ബോര്‍ഡുകളും ചുവരെഴുത്തും നടത്തുന്നത് പതിവായിരുന്നു. എന്നാല്‍ ഇന്ന് അത് പൂര്‍ണ്ണമായും നിലച്ചു. പകരം വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫെയ്സ് ബുക്ക് പേജുകളിലുമാണ് ഇവയൊക്കെ പോസ്റ്റ് ചെയ്യുന്നത്. നിമിഷനേരത്തിനുള്ളില്‍ കഥകള്‍ മെനയാനും അത് പ്രചരിപ്പിക്കാനും സോഷ്യല്‍ മീഡിയയിലൂടെ സാധിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: