തിരുവനന്തപുരം: കേരളത്തിലെ ഹിന്ദു പിന്നാക്ക വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുവാന്‍ ഒരു സമിതിയെ നിയമിക്കണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് ആവശ്യപ്പെട്ടു. വിവിധ സംഘടനകള്‍വഴി നൂറുക്കണക്കിന് അപേക്ഷകളാണ് ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയെക്കുറിച്ച് പരിഹാരം കാണുന്നതിന് സര്‍ക്കാരിന് നല്‍കിയത്.
എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ സര്‍ക്കാരിന്റെ ഭരണകാലാവധി തീരുന്ന അവസരത്തില്‍ പരിവര്‍ത്തിത ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു മാത്രം റിട്ടയേര്‍ഡ് ഐഎഎസ് ഉദേ്യാഗസ്ഥനായ പി.പി. ഗോപി ചെയര്‍മാനായുള്ള സമിതിയെ നിയമിച്ചിരിക്കുന്നത് ക്രൈസ്തവ വിഭാഗത്തിന്റെ സംഘടിത വോട്ടിനാണ്. കേരളത്തിന്റെ യഥാര്‍ത്ഥ അവഗണന അനുഭവിക്കുന്ന ഹിന്ദു പിന്നാക്കവിഭാഗത്തിന്റെ അവശത പരിഹരിക്കുന്നതിന് സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഒരു പ്രതേ്യക സമിതി രൂപീകരിച്ച് പഠനം നടത്തുന്നതിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: