ചെന്നൈ: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിലെത്താതെ കേരളം പുറത്ത്. ദക്ഷിണമേഖലാ ഗ്രൂപ്പ് മത്സരത്തില്‍ തമിഴ്നാടിനോട് സമനിലയില്‍ കുരുങ്ങിയാണ് കേരളം മടങ്ങിയത് (1-1). ഇരു ടീമുകള്‍ക്കും തുല്യ പോയിന്റെങ്കിലും ഗോള്‍ശരാശരി തമിഴ്നാടിന് തുണയായി.
മികച്ച പ്രകടനം പുറത്തെടുത്ത കേരളത്തിനായി 45ാം മിനിറ്റില്‍ അഷ്കര്‍ ലീഡ് നല്കി. എന്നാല്‍, പ്രതിരോധപിഴവ് മുതലെടുത്ത് 56ാം മിനിറ്റില്‍ റീഗന് തമിഴ്നാടിന് സമനില സമ്മാനിച്ചു. പിന്നീട് ഗോള്‍വല തുറക്കാന്‍ കേരളത്തിനായില്ല. ആദ്യ മത്സരത്തില്‍ കേരളം 2-0ന് തെലങ്കാനയെ കീഴടക്കിയപ്പോള്‍, തമിഴ്നാട് 3-0നാണ് ഇതേ എതിരാളികളെ മറികടന്നത്. ഈ മത്സരഫലം ഫൈനല്‍ റൗണ്ട് സ്ഥാനം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി.
ദക്ഷിണമേഖലയില്നിന്നുള്ള രണ്ടാമത്തെ സ്ഥാനത്തിനായി ഇന്ന് ജേതാക്കള്‍ സര്‍വീസസും കര്‍ണാടകവും ഏറ്റുമുട്ടും. ഗ്രൂപ്പില്‍ രണ്ടു ജയത്തോടെ തുല്യ പോയിന്റാണ് ഇരു ടീമുകള്‍ക്കും. എന്നാല്‍, ഗോള്‍ശരാശരിയില്‍ സര്‍വീസസ് മുന്നില്‍. മുന്നേറാന്‍ സര്‍വീസസിന് സമനില മതിയെങ്കില്‍, കര്‍ണാടകത്തിന് ജയിക്കണം. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നാഗ്പ്പൂരില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: