ന്യൂദല്‍ഹി: ജവര്‍ഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെഎന്‍യു) അഫ്സല് ഗുരു അനുസ്മരണത്തിനിടെ ഭാരത വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നത് ലഷ്കര്‍ ഇ- തൊയ്ബ നേതാവ് ഹഫീസ് സയ്യിദിന്റെ പിന്തുണയോടെയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിനെതിരെ മുദ്രാവാക്യം വിളിച്ചവര്‍ ഇന്ത്യയുടെ ഐക്യത്തെയാണ് ചോദ്യം ചെയ്തത്. അവരെ സര്‍ക്കാര്‍ വെറുതെ വിടില്ല. രാജനാഥ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ജെഎന്‍യു സംഭവത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഭീകര ബന്ധമുണ്ടോയെന്ന് ദല്‍ഹി പോലീസ് അന്വേഷിച്ച് വരികയാണ്.ജെഎന്‍യുവില്‍ സംഘടിപ്പിച്ച അഫ്സല് ഗുരു അനുസ്മരണത്തിനിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസ് ഗുരുതര സ്വഭാവമുള്ളതാണ്.
അനുസ്മരണ പരിപാടിയുടെ ഭാഗമായ വിദ്യാര്‍ഥികളെയും പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ ഭീകരന് അഫ്സല് ഗുരുവിനെയും ബന്ധിപ്പിക്കുന്ന കണ്ണികളെക്കുറിച്ച് വിശദമായ അന്വേഷണ വേണമെന്നാണ് ദല്‍ഹി പൊലീസിന്റെ നിലപാട്.
അതിനാല്‍, എന്െഎഎയോ ഭീകരവിരുദ്ധ സ്ക്വാഡോ മറ്റേതെങ്കിലും ഉന്നത ഏജന്‍സികളോ അന്വേഷണം ഏറ്റെടുക്കണമെന്ന് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഭീകരസംഘടനകള്‍ക്കുള്ള ബന്ധം തള്ളിക്കളയാന്‍ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞു. ജെഎന്‍യു സംഭവത്തില്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച സ്ഥിതി വിവര റിപ്പോര്‍ട്ടില്‍ 16 വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: