ന്യൂദല്‍ഹി: തിരിച്ചടയ്ക്കാത്ത വായ്പകള്വഴിയുള്ള നഷ്ടം കൂടുതലും പൊതുമേഖലാ ബാങ്കുകള്‍ക്ക്. രാജ്യത്താകെ ഇത് 12,000 കോടി രൂപവരും. ബാങ്ക് ഓഫ് ബറോഡയ്ക്കാണ് ഏറ്റവും നഷ്ടം, 3,342 കോടി രൂപ.
പൊതുമേഖലാ ബാങ്കുകളുടെ കാര്യത്തിലെ ഈ നഷ്ടക്കണക്കു ചെറുതല്ല. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക് എന്നിവയാണ് മുന്‍ നിരയില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ നേട്ടത്തിലും വന്‍ പതനമാണ്.
ഐഡിബിഐ ബാങ്കിന്റെ വായ്പാ വിതരണത്തിലെ നഷ്ടം 2184 കോടിയും ബാങ്ക് ഓഫ് ഇന്ത്യയുടെ നഷ്ടം 1,505 കോടിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: