ന്യൂദല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്നതിനുള്ള അവകാശമല്ലെന്ന് പ്രസിദ്ധ ചലച്ചിത്രതാരം അനുപം ഖേര്‍. ജെഎന്‍യുവിലെ ഭാരതവിരുദ്ധ മുദ്രാവാക്യങ്ങളും പരിപാടികളും സംബന്ധിച്ച് അഭിപ്രായം പറയുകയായിരുന്നു ഖേര്‍. ‘തലസ്ഥാനത്തെ ഒരു പ്രമുഖ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ കഴയും.
ഇതെന്തുതരം അഭിപ്രായ സ്വാതന്ത്ര്യമാണ്, ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയല്ലേ?, ഖേര്‍ ചോദിച്ചു.
വ്യക്തിയോടോ സര്‍ക്കാരിനോടോ വിയോജിപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്കു മുദ്രാവാക്യം വിളിക്കാന്‍ അവകാശമുണ്ട്.
പക്ഷേ, അതു നിങ്ങള്‍ക്ക് രാജ്യത്തിന്റെ അഖണ്ഡതകൊണ്ടുള്ള കളിക്കാനുള്ള അവകാശമല്ല. അക്കൂട്ടരോട് ക്ഷമിക്കുന്ന പ്രശ്നേമ ഉദിയ്ക്കുന്നില്ല, ഖേര്‍ വിശദീകരിച്ചു.
ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാള് പറയുന്നു, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തുമെന്ന്. അദ്ദേഹം സംഭവത്തിന്റെ വീഡിയോ കണ്ടില്ലെന്നുണ്ടോ, ഖേര്‍ ചോദിച്ചു.
രാജ്യം ഇപ്പോള്‍ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. പല മുഖങ്ങളും ഈ സമയത്ത് തുറന്നുകാട്ടപ്പെടും. അത് ഭാവിയില്‍ രാജ്യത്തിനു ഗുണംചെയ്യും, ഖേര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: