കൊച്ചി: തന്റെ സര്ഗ്ഗവാസനയിലുടെ സംവിധായകരുടെ മനസിനിണങ്ങുന്നവിധം ക്യാമറ ചലിപ്പിക്കുകയും മലയാളസിനിമക്ക് അതുല്യസംഭവന നല്‍കുകയും ചെയ്ത കലാകാരനായിരുന്നു ആനന്ദക്കുട്ടന്. മൂന്നര പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തനപഥത്തില്‍ മലയാള സിനിമ ലോകത്തിന് ആനന്ദക്കുട്ടന് സമ്മാനിച്ചത് ഒരിക്കലും മനസില്‍നിന്ന് മായാത്ത കാഴ്ച്ചകളായിരുന്നു.
1977 ല്‍ പി. ചന്ദ്രകുമാറിന്റെ മനസൊരു മയില്‍ എന്ന ചിത്രത്തിലുടെ സിനിമാലോകത്തേക്ക് പ്രവേശിച്ച ആനന്ദക്കുട്ടന് പിന്നിട് തന്റെ ക്യാമറ ചലിപ്പിച്ചപ്പോള്‍ അതെല്ലാം സുപ്പര്‍ ഹിറ്റുകളായി മാറി. കലാകാരന്മാരുടെ ഒരോഭാവവും പശ്ചാത്തലവുമെല്ലാം സംവിധായകന്റെ മനമറിഞ്ഞ് അഭ്രപാളികളില്‍ പകര്‍ത്തിയ അതുല്യ കലാകാരനായിരുന്നു അദ്ദേഹം. സദയം, നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍, ഒളിയമ്പുകള്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, രേവതിക്കൊരു പാവക്കുട്ടി, ഭരതം, കമലദളം, മണിചിത്രത്താഴ്, ആകാശദൂത്, അഥര്‍വ്വം, സൈമണ്‍ പീറ്റര്‍ നിനക്കുവേണ്ടി, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി മലയാളത്തിലെ എക്കാലത്തേയും സുപ്പര്‍ ഹിറ്റുകളായ സിനിമകള്‍ക്കെല്ലാം ഛായഗ്രഹണം നിര്‍വഹിച്ചതും ആനന്ദക്കുട്ടന് തന്നെയാണ്.
മലായള സിനിമാലോകം സ്നേഹപൂര്‍വ്വം കുട്ടേട്ടന് എന്നായിരുന്നു ആനന്ദക്കുട്ടനെ വിളിച്ചിരുന്നുത്. 150 ഓളം സിനിമകള്‍ക്കാണ് അദ്ദേഹം ക്യാമറ ചലിപ്പിച്ചത്. പ്രകൃതിയുടെ പച്ചപ്പിനെ എന്നും ഇഷ്ടപ്പെട്ടിരുന്ന ആനന്ദക്കുട്ടന് പ്രിയപ്പെട്ട സ്ഥലം കുട്ടനാടന്‍ കായലും തീരങ്ങളുമായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മന്നത്ത് പത്മനാഭന്റെ വിലാപയാത്രയുടെ ചിത്രം തന്റെ ക്യാമറയില്‍ പകര്‍ത്തി. ഇത് ഏറെ ശ്രദ്ധ നേടി. അന്ന് മുതലാണ് ഫോട്ടോഗ്രാഫിയോട് താത്പര്യം തുടങ്ങിയത്. അന്ന് എടുത്ത ചിത്രം ചങ്ങനാശ്ശേരിയിലെ ഒരു സ്റ്റുഡിയോയില്‍ പ്രദര്‍ശിപ്പിച്ചു. ആ ചിത്രംകണ്ട് നിരവധി പേരാണ് ആ കൊച്ചുപയ്യനെ പ്രശംസിച്ചത്. ഇതോടെ ഫോട്ടോഗ്രാഫിയിലേക്ക് തിരിയാന്‍ ആനന്ദക്കുട്ടന് കൂടുതല്‍ പ്രചോദമായി.
ഫോട്ടോഗ്രഫിയുടെ കുടുതല്‍ തലങ്ങളിലേക്ക് എത്താന്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റിയുട്ടില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും ബിരുദ അനിവാര്യമായിരുന്നു. എന്നാല്‍ ഇത് തന്റെ ആഗ്രഹത്തെ കിഴടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മദ്രാസിലേക്ക് വണ്ടികയറി. അവിടെ ഫിലിം എഡിറ്റായ അപ്പുവാണ് സിനിമലോകത്തേക്ക് പ്രവേശിപ്പിച്ചത്. മദ്രാസിലെ വിജയ് ഹരി സ്റ്റുഡിയോയില്‍ ക്യാമറ അപ്രന്റീസായാണ് തുടക്കം. പിന്നീട് അസിസ്റ്റാന്റായും ഔട്ട് ഡോര്‍ ക്യാമറ അസിസ്റ്റാന്റായും പ്രവര്‍ത്തിച്ചു. 24-ാം വയസിലാണ് ആദ്യ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചത്. ലോഹിതദാസ്, സത്യന് അന്തിക്കാട്, ഫാസില്‍ തുടങ്ങി മലയാളത്തിലെ മികച്ച സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറമാനായിരുന്നു ആനന്ദക്കുട്ടന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: